Friday, November 5, 2010

കാതങ്ങള്‍ക്കപ്പുറം..

കാലമാകുന്ന ചിലന്തി വലയില്‍
കുടുങ്ങിയാണ് ഓര്‍മ്മകള്‍
നിശ്ചലമായതെന്ന്
ഞാന്‍ പറഞ്ഞില്ല...

വിധിയുടെ പാതയില്‍
മുള്ളാണി വിതറിയത്
ചിരി കെടുത്താനാണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല..

ഒരു ചരടില്‍ മറഞ്ഞിരുന്ന്
കഴുത്തു ഞെരിച്ചമര്‍ത്തിയത്
വിഷസര്‍പ്പമായിരുന്നെന്ന്
ഞാന്‍ പരിതപിക്കുന്നില്ല....

സുഖദുഃഖങ്ങള്‍ ഏറ്റു വാങ്ങി
വിധിക്കൊത്തു ചലിക്കേണ്ടവര്‍
എന്ന പ്രമാണവും
ഞാന്‍ തള്ളിക്കളയുന്നില്ല...

അപ്പുറം,

ഒരു വിളിപ്പാടകലെ..
ഒരു തുളസിത്തറയും
ഒരു കെടാവിളക്കും
ഇത്തിരി ചാറ്റല്‍മഴയും
ഇപ്പോഴും എപ്പോഴും
ഇനിയുമെനിക്ക്
തുണയായുണ്ട്.....


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...