Saturday, March 15, 2014

വേവിന്റെ പുഞ്ചിരി ...

മൌനത്തിന്റെ 
മറവില്‍
ഒളിച്ചിരിക്കുന്നു 
ഇരുളിനെ ഭയക്കാത്ത
കടവാവലുകള് ... 

 ഒഴുകുന്ന 
പുഴയുടെ വശ്യതയില്‍
 ഒളിഞ്ഞിരിക്കുന്നു
 വരള്ച്ചയുടെ ഭീകരമുഖം......

 ഉപാധികളില്ലാത്ത 
വാക്കുകളില്‍ 
കുരുങ്ങിക്കിടക്കുന്നു
 മിഴികളിലെ 
കണ്ണീർ കടല്‍ ..

 ഇന്നീ കടം വാങ്ങിയ
രാപ്പകലുകളില്‍
 മനമറിയാതെ 
നീയറിയാതെ
ഓരോ നിമിനേരവും 
അളന്നെടുക്കുന്നു
പ്രാണനില്‍ തുടിക്കുന്ന
വേവിന്റെ പുഞ്ചിരി ...











ഓര്‍മ്മക്കൂട്ട്....

ഈറന്‍ സ്വപ്നങ്ങള്‍ 
മയങ്ങിയ മിഴികളടച്ച് 
വിറകൊണ്ട അധരങ്ങളടച്ച് 
ഞാനെന്‍ പ്രാണനെ 
 വേര്‍പിരിയുമ്പോള്‍...

 എന്റെ ഓര്‍മ്മയുടെ
 ചാറ്റലില്‍ നനഞ്ഞ് 
നീ വന്നിടേണ്ട...
 
മനസ്സിലൊരു വിഷാദരാഗം
എനിക്കായി എഴുതിടേണ്ട..... 

 എന്റെ കോര്‍ത്തുവച്ച 
വിരലുകളിലേക്ക്
 സ്നേഹത്തിന്റെ
 പനിനീര്‍പൂവ് 
പിന്നെ നീ നല്‍കിടേണ്ട... . 

മണ്ണില്‍ മുഖം ചേര്‍ത്ത് 
മഴയും വെയിലും 
മഞ്ഞുമേറ്റ് ഞാനുറങ്ങുമ്പോള്‍..

 നിലാവെനിക്ക് തണലേകും 
പുതിയ പുല്‍നാമ്പുകള്‍ 
എന്നോട് കിന്നാരമോതും
 അപ്പോഴും എന്റെ....

നിഴലുകളെ പിന്തുടരാന്‍
 ഓര്‍മ്മക്കൂട്ടിന്റെ ചെപ്പ്
 പിന്നെ  നീ തിരയരുത് 

 എന്നാലും...എന്നാലും 

സൂര്യചന്ദ്രന്മാരില്ലാത്ത 
ആ ലോകത്തിലും 
നിന്റെ ഓര്‍മ്മക്കൂട്ട്
 എനിക്കൊപ്പമുണ്ടാകും.....









കറുപ്പ് എനിക്കിഷ്ടമാണ്.....

കറുപ്പ് 
എനിക്കിഷ്ടമാണ്

നീതി ദേവതയുടെ  കാഴ്ചകളില്‍ 
അന്ധതയുടെ  ഇരുള്‍ പടര്ത്തുന്ന 
 കറുപ്പിന്റെ ഒറ്റക്കഷണം.. ... 

സമയസൂചികയില്‍ 
ജന്മങ്ങള്‍ കോര്ത്തിണക്കുന്ന
കറുപ്പണിഞ്ഞ അക്കങ്ങള്‍.. 

 ഓര്മ്മയുടെ നിലവറകളില്‍ 
കറുപ്പിന്റെ ആഴക്കയത്തില്‍
 മിന്നുന്നു അവ്യക്ത ചിത്രങ്ങള്‍.. 

 ഇഷ്ടങ്ങളുടെ കൗതുകങ്ങളില്‍
 കുടിയിരുപ്പുകളെ ആവാഹിക്കുന്ന 
 കരിമഷി കണ്ണുകള്‍.. 

 നീലിച്ചു നരച്ച മേഘക്കാടുകളില്‍ 
വിരുന്നെത്തി പെയ്തു തിമിര്ക്കുന്ന 
 കരിമുകിലുകള്‍.. 

 അതെ, കറുപ്പ് എനിക്കിഷ്ടമാണ്..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...