Thursday, July 26, 2012

അന്തിചുവപ്പിനെ കാതോര്‍ക്കുമ്പോള്‍....

ഒരു പ്രഭാതം വേണം
ഇനിയുമെനിക്ക്
നിന്‍ ചൊടിയിലൊരു
ഹിമകണമായി
ചേര്‍ന്നിരിക്കാന്‍.... 

ഒരു മഴ നനയേണം
ഇനിയുമെനിക്ക്
ഓര്‍മ്മകളാല്‍
മഴനൂലിലൊരു
ഊഞ്ഞാലു കെട്ടാന്‍..... 

ഒരു കിനാവു കാണേണം
ഇനിയുമെനിക്ക്
നിലാവില്‍ നനയുന്ന
രാപ്പാടി തന്‍ പാട്ട്
കാതോര്‍ക്കാന്‍.... 

ഒരു സായന്തനം വേണം
ഇനിയുമെനിക്ക്
അന്തിചുവപ്പിനെ
ചുംബിച്ചുണര്‍ത്തുന്ന
ഇളംതെന്നലായി മാറീടാന്‍.. 

ഒരു നിലാവില്‍
മുങ്ങി നിവരണം
ഇനിയുമെനിക്ക്
മിന്നിതിളങ്ങുമൊരു
താരകമായി നിന്നെ
നോക്കി നിന്നീടാന്‍.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...