Wednesday, November 23, 2011

തണല്‍ വഴിയിലെ പയ്യാരങ്ങള്‍......










അന്തിച്ചുവപ്പിന്റെ
വിഷാദ നിറം പോലെയീ
മിഴികള്‍ തുടുക്കയാണ്...

അകലെ കുട നിവര്‍ത്തിയ
ഗുല്‍മോഹറിന്‍ ദലച്ചാര്‍ത്തും
രക്തച്ചുവപ്പുള്ള പൂക്കളും
കാലടികള്‍ മറയ്ക്കയാണ്...

സ്മരണയുടെ മഞ്ചാടിക്കുന്നില്‍
അശ്രു പൂവിട്ട കാഴ്ചകളില്‍
തണലായി നീങ്ങുന്നത്
നിഴല്‍ച്ചിത്രം മാത്രം...

ഇനിയും കുടിയിറങ്ങാത്ത
വ്യഥയുടെ നിശ്വാസവും
നിഗൂഢമാം നിശ്ശബ്ദതയും
ഫണമുയര്‍ത്തിയാടുമ്പോള്‍...

അന്തിക്കാറ്റിനെ തൊട്ടുരുമ്മി
ഇത്തിരി പായാരം തമ്മിലോതി
വിരല്‍ത്തുമ്പില്‍ വിരല്‍ കോര്‍ത്ത്
കാതങ്ങള്‍ താണ്ടാനും,

ഒടുങ്ങുന്ന പകലോന്റെ 
കനലിലുണരുന്ന ധൂമത്തില്‍
തോളോടുത്തോള്‍ ചാരി
ജീവിതയാനം പങ്കിടാനും,

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല .

മുറ്റത്തെ തുളസിത്തറയേയും
മണ്‍ചെരാതിനെയും
നിഴലിനെയും സാക്ഷിയാക്കി

കാലം നടക്കൊള്ളുകയാണ്,

ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...