Tuesday, August 30, 2016

കിനാനോവുകളില്‍ ......

തെന്നലിന്‍റെ
ആലിംഗനങ്ങളില്‍
മതിമറന്ന
മുളങ്കാടുകള്‍
പങ്കിടുന്നു
പരിഭവത്തിന്റെ
മര്‍മ്മരം

ഒരു കടലാഴം

സ്വന്തമെങ്കിലും
ഒറ്റപ്പെടലിന്‍റെ
തീരത്തണിഞ്ഞ
വെണ്‍ശംഖിന്‍റെ
തപസ്സിലുണരുന്നു
ഓങ്കാരമന്ത്രം

ഇരുളിന്റെ

നിഴലനക്കങ്ങളെ
കൈവെള്ളയിലൊതുക്കി
പൊട്ടിച്ചിരിക്കുന്നു
കറുത്തരാവിന്‍റെ
നക്ഷത്രക്കുഞ്ഞുങ്ങള്‍

ചിന്തകളുടെ

ചായക്കൂട്ടുകളില്‍
ഉപ്പുനീര്‍ ചാലിച്ച്
കാലം വീണ്ടും
സമ്മാനിക്കുന്നു
കിനാക്കളുടെ
പേറ്റുനോവ്... 

ഓര്‍മ്മശലഭങ്ങള്‍

ഇരുള്‍ പകുത്ത്
നിലാവ് മുറിച്ച്
കിനാവുകള്‍ കടന്ന്
പറന്നടുക്കുന്നു
നിറം കാത്തു നില്‍ക്കുന്ന
ഓര്‍മ്മ ശലഭങ്ങള്‍

ആയുസ്സിന്‍റെ പകല്‍
കുടിച്ചു വറ്റിച്ച്
അളന്നു മുറിക്കുന്ന
കറുത്ത പുകയാല്‍
ഹൃദയമാപിനിയില്‍
ചായം വരയ്ക്കുന്നു
ചുവന്ന സൂര്യന്‍

മറവിയുടെ
അകത്തളങ്ങളില്‍
ഒളിപ്പിച്ചു വച്ച
ഓട്ടുരുളിയില്‍
പനിച്ച ക്ലാവിന്‍റെ
പ്രണയപ്പനിയില്‍
ഒടുങ്ങുന്നു
നരച്ച ഓര്‍മ്മകള്‍

തണല്‍ച്ചില്ല
തേടിയെത്തിയ
കാറ്റിന്റെ
ഒട്ടനോട്ടത്തില്‍
ദൂരം തേടുന്നു
പിടച്ചിലും
ആഴവും
കാത്തു വയ്ക്കുന്ന
കടലലകള്‍ ....


കവിയോടൊരു വാക്ക്

വാക്കിന്‍റെ നെറുകയില്‍
വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങാതെ
വിരാമമായ് മാരിയോനെ

ഉപമകള്‍ തേടി നീ

ഉണ്മകള്‍ തേടി നീ
ഉയിരിന്‍ പൊരുളറിയാന്‍
ഉണര്‍ന്നിരിക്കുന്നുവോ

അന്തിച്ചുവപ്പിന്‍റെ

ആരവമണിയുമ്പോള്‍
അകലങ്ങളിലെവിടെയോ
അരളികള്‍ പൂക്കുമ്പോള്‍

നിലാവിന്‍റെ തോണിയില്‍

നിഴലിന്‍റെ പാതയില്‍
നറുവെട്ടത്തിലൂറുന്ന
നീറ്റു കവിത പാടിയോ നീ

പശിയൂറും വയറുമായ്

പഴമ്പായയില്‍ നീയും
പകല്‍ വെട്ടവും കാത്ത്
പതറാതെ ഉറങ്ങിയോ

വാക്കിന്‍റെ നെറുകയില്‍

വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങതെ
വിരമമായ് മാറിയോ നീ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...