Sunday, October 30, 2011

ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍........



നീലാകാശവും താരകങ്ങളും
ഒരു വിളിപ്പാടകലെ
കൈനീട്ടുകയാണ്...
തുള വീണ ഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍ പാടി
തുടങ്ങുകയായി...

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും 
അഴിച്ചു വയ്ക്കാന്‍ നേരമായി....

വിധി വിതറിയ മുള്ളാണിയില്‍
ചവിട്ടി നിന്ന്
ശ്വാസത്തിന്റെ
അവതാളത്തിനൊത്ത്
ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ

തുലാമഴയില്‍ ഈറനണിഞ്ഞ്
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
സാക്ഷിയാക്കിയിനി
അരങ്ങൊഴിയണം....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...