Wednesday, July 8, 2015

ബോണ്‍സായ്കള്‍....

നുള്ളിയെറിഞ്ഞവന്‍റെ 
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍ 
പാവമാ, കുഞ്ഞു വൃക്ഷം 
ഒരു മാത്രയെങ്കിലും 
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലെന്നും 

പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന് 
ഒരു പദയാത്രികന്
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍ 

ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍ 
നിന്നടര്‍ന്നു മാറാന്‍, 
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍, 
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍ 

കലമ്പുന്ന രോഷങ്ങളില്‍ 
ഏറെ കൊതിയോടെ 
കാത്തു വയ്ക്കുന്നുണ്ടാവാം 
നിലാവല തന്‍ തഴുകലില്‍ 
നിഴല്‍ ചുറ്റി നില്‍ക്കും 
ഒരു വന്മര ചിത്രം ......

Friday, July 3, 2015

യാത്രകള്‍ക്കെന്നും .....

യാത്രകള്‍ക്കെന്നും 
പാഥേയമാകും പാകത്തില്‍ 
ദൂരം പുകയുന്ന കനലുണ്ട്
നോവുണ്ട് വേവുണ്ട്
കാഴ്ച തേടുന്ന വിശപ്പിലോ 
കരള്‍ കാക്കുന്ന കാത്തിരിപ്പുകളുണ്ട്

ചുവന്നു പോയ പൂക്കള്‍

ഇരുളിന്‍റെ
കരിമ്പട്ടിനു താഴെ
പതുങ്ങി നില്പുണ്ട്
ഒരു പടര്‍ മരം

കാറ്റിലാടുന്ന
ഇലകള്‍
ചെറുതോ വലുതോ
അറിയില്ല
അവയുടെ നിറം
അതും അറിയില്ല

രാക്ഷസ ചില്ലകള്‍ നീട്ടി
ഒരേ നില്പാണ്
ആരെയോ കാത്ത്
നില്‍ക്കും പോലെ
ആരെയാവാം
അതും അറിയില്ല

മഴയുടെ
വേഴ്ചയില്‍
തളിരിലകള്‍ പിറക്കുന്നുണ്ട്
കാറ്റിന്‍റെ
നഖക്ഷതങ്ങളേറ്റ്
തളര്‍ന്നു വീഴുന്ന ഇലകള്‍
നിലവിളിക്കുന്നുണ്ടാകുമോ
അതും അറിയില്ല

അപ്പോഴും
മണ്ണില്‍ മുഖം ചേര്‍ത്ത്
വേരുകളുടെ ആഴം തേടി
മരിച്ചു കിടക്കുന്നു
ചില ചുവന്ന പൂക്കള്‍ ....

ഞായര്‍.....

ആഴ്ച വട്ടം
തികയുകയാണ്

മഴപ്പെണ്ണ്‍
കുശലം ചൊല്ലുന്ന
പുലരികളില്‍
അലസതയുടെ മത്ത്
വട്ടം പിടിക്കുന്ന
നേരങ്ങളില്‍
ഞായര്‍
സുഖമുള്ളൊരു
കാത്തിരിപ്പാണ്
ആഴ്ചവട്ടം
തികയുകയാണ്
നിന്‍റെ,
പരിഭവങ്ങളുടെയും
പിണക്കങ്ങളുടെയും
മുറിവുകളെ
ഒരു അവധിയുടെ
തുന്നലിലൂടെ കൂട്ടിച്ചേര്‍ത്ത്
ഇനി ഒത്തിരിക്കാം
അതെ ,
ഞായര്‍
നമുക്കെന്നും
ഒരു സുഖമുള്ള
ഓര്‍മ്മയാണ്
മനസ്സ് നിറയുന്ന
നിറയ്ക്കുന്ന
ഒരു കാത്തിരിപ്പാണ് ...

മഴ

മഴ 
------

മഴയൊന്നു കാണണം 

മനമൊന്നു നിറയ്ക്കണം 
മാനത്ത് വിരിയണ ചേലുള്ള 
മഴവില്ലു പോലെ മറയണം .



ദൂരം....

ദൂരങ്ങള്‍ക്ക് എന്നും 
വല്ലാത്ത ദൂരം 
തന്നെയാണ് .....
ചില മൌനങ്ങള്‍ പോലെ......

ഇരുളിന്‍റെ ചില്ലയില്‍ ......

ഇരുളിന്‍റെ ചില്ലയില്‍ 
ഇത്തിരി വെട്ടം നല്‍കിടും
മിന്നാമിനുങ്ങേ 
മടങ്ങിടാം നിനക്കിനി 
മിന്നലുകള്‍ പായിച്ച് 
മഴമേഘം കൊട്ടി പാടും മുമ്പേ....

രാത്രി മഴ ,,,

പിന്നെയും ഒരു പാട്ട് മൂളിയും 
മരച്ചില്ലമേല്‍ നൃത്തമാടിയും
കാറ്റിന്‍ തുമ്പത്തൂഞ്ഞാലാടിയും
ചന്നംപിന്നം കൊഞ്ചിചിരിച്ചും 
വന്നെത്തുന്നുണ്ടൊരു രാത്രിമഴ ,,,

അറിയുക നീ ....

മനുഷ്യാമണ്ണിനെ വെറുക്കും 
,അറിയുക നീ, 
മണ്ണിതില്‍ നാളെ 
മടങ്ങേണ്ടവര്‍ നാം

വൃഥാ

കൊണ്ടു വന്നതില്ലൊന്നുമേ
കൊണ്ടു പോവതില്ലൊന്നുമേ
എന്നാലുമിതെന്തേയീ നമ്മള്‍ 
എന്‍റെയെന്‍റെയെന്നോതിയോതി 
വൃഥാ മാത്സര്യം കാട്ടിടുന്നു ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...