Thursday, May 29, 2014

വേനല്‍ മഴ


ഈ വേനല്‍ ചൂടിലും 

ഒരു വസന്തത്തിനായി 
നീ കാതോര്‍ക്കുമ്പോള്‍
നിന്നില്‍ ഞാന്‍ തിമിര്‍ത്ത് 
പെയ്യാതിരിക്കുവതെങ്ങനെ

ഒരില പൊഴിയും പോലെ .....


അവസാന അദ്ധ്യായവും 

വായിച്ചു തീരാറായിരിക്കുന്നു 
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍..

ജീവിതത്തിന്‍റെ ഗണിതകൂട്ടുകളില്‍
കൂട്ടിയും ഗുണിച്ചും ഹരിച്ചും
ബാക്കിയാകുന്ന നിമിഷങ്ങളില്‍ 
നിശ്ശബ്ദമൊരു നിഴലായ്
സിരകളില്‍ പടര്‍ന്നിറങ്ങാന്‍ 
വെമ്പുന്ന നേരിന്‍റെ ചിറകടികള്‍ 
കാതോര്‍ത്ത് ഇനി 
വായിച്ചു തീര്‍ക്കാം 

ഒരില പൊഴിയും പോലെ 
ഒരിതള്‍ അടരും പോലെ
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍.. 

ഞാന്‍ ....

അകലെയെന്നോര്‍ത്ത് 

കണ്‍ചിമ്മേണ്ട താരമേ നീ 
നിന്നരികിലെത്താന്‍ 
ജീവനേരങ്ങളിലെന്‍
ശ്വാസമളന്നിരിപ്പൂ ഞാന്‍ .

ഒരു തൂവല്‍ സ്പര്‍ശം


മഴപ്പിറാവുകള്‍ കൂടൊരുക്കുന്ന 

പൂമരച്ചില്ലയില്‍ നിന്നും 
കൊഴിയുന്ന തൂവലുകളില്‍ 
ഒരെണ്ണം നീ കരുതുക 
മറവിയുടെ ആഴങ്ങളില്‍ നിന്നും 
നീ കണ്ടെടുക്കുന്ന 
ആദ്യ മുഖം ഇനി എന്‍റെതാവട്ടെ...

Saturday, May 3, 2014

ഇനി നടന്നകലണം...


ഓർമ്മകളുടെ 

പിൻവിളികളില്ലാതെ
ഇനി നടന്നകലണം

മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം

മേഘക്കെട്ടുകളെ
കറുപ്പണിയിച്ച്
മഴശകലങ്ങളായി
വീണുടയേണം

നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം

പുഞ്ചിരിയുടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം

വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
വീണ്ടും ചിന്തകളിൽ
പുനർജ്ജനിക്കണം

ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...