Wednesday, February 22, 2017

തനിച്ചു നടക്കുമ്പോള്‍ ....



തനിച്ചു നടക്കുമ്പോൾ
മനസ്സെപ്പോഴും
ഒരു മഴയെ
വകഞ്ഞുമാറ്റാനാവതെ
ചേർത്തുപിടിച്ചിട്ടുണ്ടാകും



തനിച്ചിരിക്കുമ്പോൾ

ചിന്തകളെല്ലാം
നേർത്തുപോകുന്ന
പുഴകളുടെ
കഥകളോടൊപ്പം
സഞ്ചരിക്കുന്നുണ്ടാകും


തനിച്ചു കാണുമ്പോഴൊക്കെയും

കടലിലെ ഓരോ തിരയും
തന്നിലേക്കിറങ്ങിവാ എന്ന്
ഉറക്കെ വിളിക്കുന്നുണ്ടാകും

തനിച്ചിറങ്ങിപ്പോയ

ഓരോകിനാക്കളുടെയും
കാലൊച്ചകൾ കാതോർത്താൽ
ഉള്ളംകൈയിലാരുടെയോ
നനുത്തൊരു സ്പർശം
തുടിക്കുന്നതറിയാം.

അപ്പോഴാണറിയുക,

ഉള്ളിലൊരു മഴയും

മഴനിറച്ച ഒരു കടലും
ഉരുകിവീഴാൻ പിടയുന്ന
നക്ഷത്രത്തിനെപ്പോലെ
ഒരു മനസ്സുംകൂട്ടായുണ്ടെന്ന്...


കാത്തിരുപ്പ് .....




...വൈഗ ഓണ്‍ ലൈനില്‍ പ്രസിദ്ധികരിച്ചത്

കാത്തിരുന്നവന്റെ
തീക്കണ്ണുകൾക്ക് 

മുന്നിലേക്ക്
ഇലകൾ 

കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകർമ്മങ്ങൾ 

നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു


കാതോർത്തിരുന്നവന്റെ
കൂർത്തകാതുകളിലേക്ക്
ഒരിക്കലും 
വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ 
കരിമുകിലിൻറെ
രോദനങ്ങളുയർത്തിയ 
തായമ്പകൾ.


യൗവനതീക്ഷ്ണതയിൽ
ചുട്ടെരിക്കപ്പെടാനായി
നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ 
വിങ്ങലുകള്‍ക്ക് 
അകമ്പടിയായി 
ലഹരിമൂത്ത 
അധരങ്ങളെല്ലാം
ഒളിയിടങ്ങളിലെവിടെയോ 
സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു 
ഇന്നത്തെപോലെ...

ഇനിയും 
വരും നാളെകളിലും 
എങ്ങുമീ 
കോലാഹലങ്ങള്‍ 
പാതയോരങ്ങളില്‍ നിന്നും 
വൃക്ഷത്തണലുകളില്‍നിന്നും 
നാല്ക്കവലമുറ്റങ്ങളില്‍ 
ഇത്തിരി ചോരയിറ്റിച്ച് 
മരണക്കിണറുകളിലേക്കിവിടെ 
ചൂഴ്ന്നിറങ്ങും ....കാത്തിരിക്കാം   


ഉണ്ണ്യേട്ടനും മീരയും പിന്നെ കത്തും ,....



ഉണ്ണ്യേട്ടാ ,


ഇന്ന് കത്ത് കിട്ടിയപ്പോ എല്ലാരും എന്നെ കളിയാക്കിട്ടോ . "നിങ്ങക്ക് പറയാനുള്ളത് ഫോണിലൂടെ പറഞ്ഞൂടെ എന്തിനാ കത്ത് " ന്ന്പറഞ്ഞിട്ട് .
കത്ത് വായിക്കുന്നതിന്റെ സുഖമൊന്നു വേറെയാന്ന് പറഞ്ഞ് ഞാനവർക്ക് മറുപടി കൊടുത്തു.

അല്ല പിന്നെ,അവർക്കറിയോ ഉണ്യേട്ടന്റെ കത്തിനായുള്ള ന്‍റെ കാത്തിരിപ്പും,കത്ത് വീണ്ടുംവീണ്ടും വായിക്കുമ്പോഴുള്ള സന്തോഷവും ഒക്കെ. സന്തോഷം മാത്രമല്ലട്ടാ എന്തു ആത്മബലവുമാണെന്നോ ഉണ്യേട്ടന്റെ വാക്കുകൾ നൽകുന്നത്.ഒറ്റയ്ക്കല്ലാന്നൊരു തോന്നൽ,ഏതു സങ്കടങ്ങളുംപങ്കുവയ്ക്കാനൊരു ആൾ.. ശരിക്കും ഉണ്യേട്ടാ ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുകന്നത് ഒരു ഭാഗ്യം തന്ന്യാല്ലേ...


ദേ ,ഇന്നുംസ്കൂളിലെത്താൻ വൈകിട്ടാ. എന്താചെയ്ക എല്ലാ പണികളും തീർത്ത് ഓടിക്കിതച്ചു ചെന്നപ്പോ എട്ടിന്റെ ലൗലി പോയി പിന്നെ വന്നത് മോളിക്കുട്ടിയാ. എന്തു തിരക്കായിരുന്നുവെന്നോ. എങ്ങനെയെങ്കിലും തൂങ്ങിപ്പിടിച്ചങ്ങു ചെന്നപ്പോഴേക്കും ഹെഡ്മാസ്റ്റർ വക ശകാരം.

വൈകിട്ട് വരുംവഴി അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ ചെന്നപ്പോഴാ കുട്ടേട്ടനെ കണ്ടത്. അച്ഛൻ ഇന്നലെയും മദ്യപിച്ച് കവലയിൽ ബഹളം കൂട്ടി പോലും. കേട്ടപ്പോ ഭൂമിപ്പിളർന്ന് ഞാനങ്ങ് താഴ്ന്നുപോകണപോലെ തോന്നി. ഇപ്പോ സമയം 9 ആകുന്നു ഇതുവരെ സനു എത്തിട്ടില്ല.അവനീയിടെയായി കൂട്ടുകാരൊടൊപ്പം കറക്കംതന്നെ.ഞാൻ പറഞ്ഞാലവൻ ഒന്നും കേൾക്കില്ല.

മിന്നാമിന്നികൾ നൃത്തംവയ്ക്കണ മുറ്റം പോലുമില്ലാന്ന് എഴുതി കണ്ടല്ലോ .എന്തിനാ മിന്നാമിന്നി. ഒന്നു കണ്ണടച്ചിരുന്നപ്പോരേ.ഈറൻമുടിത്തുമ്പിൽ തുളസിക്കതിർച്ചൂടി, നെറ്റിമേൽ ഭസ്മക്കുറി തൊട്ട മീര ..... ദേ നോക്ക്, മുന്നിലെത്തില്ലേ....ങേ.
അതേ ഒറ്റയ്ക്കാണെന്നു കരുതി അലസതയൊന്നും വേണ്ട ട്ടാ. സമയത്ത് ഭക്ഷണമൊക്കെ കഴിക്കണം.

അതേ ഇപ്പോ അമ്മക്ക് ഭക്ഷണവുംമരുന്നും ഒക്കെ കൊടുക്കാനുള്ള നേരായി. ബാക്കി പിന്നെ അടുത്ത കത്തിൽ എഴുതാം ട്ടാ..


സ്നേഹപൂർവം,
 ഉണ്യേട്ടന്റെ മീര.

രക്തസാക്ഷി ..



തിരക്കിന്റെ ലോകത്ത് പേരുകേട്ട പിടിയാട്രിഷ്യന്റയും മന:ശസ്ത്രവിദഗ്ദ്ധയുടെയും ഏകമകളാണവൾ... ഒറ്റപ്പെടലിൻറെ നാലു ചുമരുകൾക്കുള്ളിൽ നിന്നവൾ പാറി വീണത്, അച്ഛൻ നൽകിയ കമ്പ്യൂട്ടറിനുള്ളിലെ വിശാലമായ സൗഹൃദയവലയത്തിലേക്കായിരുന്നു.... വർണശലഭം പോലവൾ അവിടെ പാറിപ്പറന്നു....
സൗഹൃദങ്ങൾ ചിലന്തികളെ പോലെയവിടെ കെണികളൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.. ദിവസങ്ങള്‍ പോകെ വലയിൽകുടുങ്ങിപ്പോയ നിസ്സഹായയായ ചെറുപ്രാണിയെപ്പോലെയായി അവൾ... ... ഒന്നുറക്കെ കരയാനാവാതെ, വല്ലാതെ ശ്വാസംമുട്ടിയ നാൾ.... തനിക്ക് വാത്സല്യം നിഷേധിച്ച് ഒറ്റപ്പെടുത്തിയവരോട് ഉള്ളിൻറെയുള്ളിൽ അവൾ പ്രതിഷേധത്തിന്റെ ജ്വാലയായി..... രക്ഷനേടാനായി ഉറച്ച മനസ്സുമായി മേഘപാളികളിലേക്കവൾ പറന്നകന്നു..... വരും നാളിലെ ഓര്‍മ്മകളിലേക്ക് മഹാപ്രളയമായി പെയ്തൊഴിയാൻ.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...