Wednesday, February 22, 2017

രക്തസാക്ഷി ..



തിരക്കിന്റെ ലോകത്ത് പേരുകേട്ട പിടിയാട്രിഷ്യന്റയും മന:ശസ്ത്രവിദഗ്ദ്ധയുടെയും ഏകമകളാണവൾ... ഒറ്റപ്പെടലിൻറെ നാലു ചുമരുകൾക്കുള്ളിൽ നിന്നവൾ പാറി വീണത്, അച്ഛൻ നൽകിയ കമ്പ്യൂട്ടറിനുള്ളിലെ വിശാലമായ സൗഹൃദയവലയത്തിലേക്കായിരുന്നു.... വർണശലഭം പോലവൾ അവിടെ പാറിപ്പറന്നു....
സൗഹൃദങ്ങൾ ചിലന്തികളെ പോലെയവിടെ കെണികളൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.. ദിവസങ്ങള്‍ പോകെ വലയിൽകുടുങ്ങിപ്പോയ നിസ്സഹായയായ ചെറുപ്രാണിയെപ്പോലെയായി അവൾ... ... ഒന്നുറക്കെ കരയാനാവാതെ, വല്ലാതെ ശ്വാസംമുട്ടിയ നാൾ.... തനിക്ക് വാത്സല്യം നിഷേധിച്ച് ഒറ്റപ്പെടുത്തിയവരോട് ഉള്ളിൻറെയുള്ളിൽ അവൾ പ്രതിഷേധത്തിന്റെ ജ്വാലയായി..... രക്ഷനേടാനായി ഉറച്ച മനസ്സുമായി മേഘപാളികളിലേക്കവൾ പറന്നകന്നു..... വരും നാളിലെ ഓര്‍മ്മകളിലേക്ക് മഹാപ്രളയമായി പെയ്തൊഴിയാൻ.....

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...