Wednesday, February 22, 2017

തനിച്ചു നടക്കുമ്പോള്‍ ....



തനിച്ചു നടക്കുമ്പോൾ
മനസ്സെപ്പോഴും
ഒരു മഴയെ
വകഞ്ഞുമാറ്റാനാവതെ
ചേർത്തുപിടിച്ചിട്ടുണ്ടാകും



തനിച്ചിരിക്കുമ്പോൾ

ചിന്തകളെല്ലാം
നേർത്തുപോകുന്ന
പുഴകളുടെ
കഥകളോടൊപ്പം
സഞ്ചരിക്കുന്നുണ്ടാകും


തനിച്ചു കാണുമ്പോഴൊക്കെയും

കടലിലെ ഓരോ തിരയും
തന്നിലേക്കിറങ്ങിവാ എന്ന്
ഉറക്കെ വിളിക്കുന്നുണ്ടാകും

തനിച്ചിറങ്ങിപ്പോയ

ഓരോകിനാക്കളുടെയും
കാലൊച്ചകൾ കാതോർത്താൽ
ഉള്ളംകൈയിലാരുടെയോ
നനുത്തൊരു സ്പർശം
തുടിക്കുന്നതറിയാം.

അപ്പോഴാണറിയുക,

ഉള്ളിലൊരു മഴയും

മഴനിറച്ച ഒരു കടലും
ഉരുകിവീഴാൻ പിടയുന്ന
നക്ഷത്രത്തിനെപ്പോലെ
ഒരു മനസ്സുംകൂട്ടായുണ്ടെന്ന്...


No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...