Tuesday, February 13, 2018

വരും കാലമേ.........



വരും കാലമേ ,
നീയെനിക്കി
കൈക്കുമ്പിൾ നിറയെ
തെളിവുള്ള
നിറങ്ങൾ തരിക...

മനസ്സില്‍ പടരുന്ന 
കരിമുകിൽച്ചീളുകള്‍ 
വകഞ്ഞുമാറ്റി
വെയിൽനേരത്തിന്റെ
തുടുപ്പുപോലെ
ഇഷ്ടത്തിന്റെ
നേരുകൾ നിറയ്ക്കുക.

മിഴികളിൽ
നഷ്ടങ്ങളിഴയുന്ന
ഇന്നുകളെ
മായ്ച്ച് കളഞ്ഞ്
വറ്റാത്ത കാഴ്ചകളുടെ
മാധുര്യം പങ്കിടുന്ന
നാളെകളെ
തുന്നിച്ചേര്‍ക്കുക .. 

അധരങ്ങളിൽ
ഇരച്ചെത്തുന്ന
വിതുമ്പലുകളെയെല്ലാം
അടക്കിയൊതുക്കി
വാചാലതയുടെ
മേമ്പൊടികൾ
ചാലിക്കുന്നതിനായി
പുഞ്ചിരികൾ നൽകുക

കവിളുകളിൽ
കണ്ണീർ കുടഞ്ഞിട്ട
ഉപ്പുരസച്ചാലുകളിലേക്ക്
വറ്റാത്ത നിറവുകളുടെ
ഉമ്മകളെ നിറയ്ക്കുക...

ഒടുവിൽ
ചേർന്നലിയാൻ
ചേർന്നുയരാൻ
ഒരു മാവിൻ ചില്ലയുടെ
ഇടയിലേക്ക് തിരുകുന്ന
ചന്ദനമുട്ടിയുടെ 
ഇന്ധനത്തിൽ
വേവു നോക്കി 
പാകമാക്കി
കാലമേ ,നീയെന്നെ
മഴമേഘങ്ങൾ 
പൊഴിയണനേരം
ഒളിഞ്ഞു നിൽക്കുന്ന
വാനിലെ 
നക്ഷത്രമായി മാറ്റുക...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...