Sunday, February 12, 2023

കോടതി ശബ്ദിക്കുമ്പോള്‍ ...

 ഇത് കോടതിമുറി ,,,,,

നാവില്‍ സൂചികോര്‍ത്ത് 

സാക്ഷികള്‍

സത്യത്തെ   

നിശ്ശബ്ദതയില്‍ 

തുന്നിച്ചേര്‍ക്കുന്നു.....


കളം മാറ്റി ചവിട്ടി 

ആരൊക്കെയോ  

പരിഹാസത്തിന്‍റെ  

ചൂണ്ടകൊളുത്തുമായി  

ഇരുളില്‍ പതുങ്ങുന്നു .. 


രഹസ്യകലവറയില്‍

കുടുങ്ങിയനേരുകളില്‍ 

കൊമ്പുകോര്‍ത്ത് 

മിഴികളില്‍ 

ഭയം ചികഞ്ഞ്

ഒരാള്‍ മാത്രം 

ഒച്ചപ്പാടുകളില്ലാതെ  

നിലവിളിക്കുന്നു.. 

നിസ്സഹായതയുടെ മുനമ്പില്‍ 

തൂങ്ങിയാടുന്ന 

ആ മനസ്സില്‍ 

ഒരു മരണം വളരുന്നു..  


ഇതോ ന്യായം.. 

ഇതോ നീതി... 

ഇതോ സത്യം... 


ആരും കേട്ടില്ല

ആരും ശബ്ദിച്ചില്ല ..  


നീതി ദേവത 

കണ്ണുകള്‍ മൂടികെട്ടി

ഒന്നും കാണാതെ 

ഒന്നും ഉരിയാടാതെ നിന്നു.....  


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...