Thursday, May 31, 2018

എന്‍റെ പെണ്ണേ......,


പെണ്ണേ ,
ഇത് ഇരുളാണ് ...
നിലാപുതപ്പും ചൂടി
ഈ ഇരുൾക്കാട്ടിലൂടെ
നിന്റെ കരം കോർത്ത്
എനിക്കേറെ ദൂരം
സഞ്ചരിക്കേണ്ടതുണ്ട്...

പെണ്ണേ ,
ഇത് പകൽ വെട്ടമാണ്
ഈ വെയിലിനിറയത്ത്
പൂത്തുമ്പികൾ
നൃത്തമാടുമ്പോൾ
വെയിലിനെ ഒരു കുളിരാക്കി
നിന്റെ നെറുകയിലേക്ക്
എനിക്ക് കോരിനിറയ്ക്കേണ്ടതുണ്ട്

പെണ്ണേ ,
ഇതാണ് അസ്തമയം....
ചെമന്നങ്ങനെ തുടുത്ത്
കൺകളിൽ കരിമഷി പടർത്തി
പകൽ യാത്രയാകുമ്പോൾ
സന്ധ്യയുടെ വിങ്ങലുകളിലേക്ക്
നിന്റെ മിഴികളെ എനിക്ക്
തുന്നിക്കെട്ടേണ്ടതുണ്ട് .

എന്റെ പെണ്ണെ ,
പുതുമഴപ്പെയ്ത്തിനോടിണച്ചേർന്ന്
പുതുനാമ്പുകൾ മിഴി തുറക്കുമ്പോൾ
ഒരു പെരുനുണയുടെ
കറുത്ത കുടമറയ്ക്കുള്ളിൽ
നിന്നെ തനിച്ചാക്കി ഞാൻ
കുളിരുകോരുമ്പോൾ,

ഞാൻ നിന്നെ
നീയറിയാതെ മെല്ലെ
അകലങ്ങളിലേക്ക്
മാറ്റി നടുമെന്ന്
നീയറിയുക

അന്ന് ,
ഒരു വേനലുരുക്കത്തിന്റെ
കണ്ണീർപെരുക്കത്തിൽ
നിന്നെ തുടിച്ചിടാതെ
സഹനത്തിന്റെ
ചില്ലകൾ വിടർത്തി
തണലിന്റെ
ഇലകൾ ചിരിപ്പിച്ച്
വീണ്ടും നിനക്കിവിടെ
വേരാഴ്ത്തിടാൻ
നീ പഠിക്കേണ്ടതുണ്ട് പെണ്ണേ ....




നീ മാത്രമാണെന്ന്......

ഒരു കടൽ കാണുമ്പോൾ
പലവഴി തിരിഞ്ഞലത്തെത്തിയ
നദികളുടെ ഒച്ചിഴച്ചിലിന്റെ
നൊമ്പരത്തെപ്പറ്റി
തിരകളോടു ചോദിക്കുക

ഒരു പൂമരം കാണുമ്പോൾ
മുറുകെപുണർന്ന്
പൂക്കളിറുത്തു വിതറുന്ന
തെന്നലിന്റെ
രഹസ്യമൊഴിയെന്തെന്ന്
മറ്റാരും കേൾക്കാതെ
നീ ഇലകളോടു ആരായുക .

ഒരു തൊട്ടാവാടിയെ
തൊടും മുന്നേ നീ
വർണങ്ങൾ തേടിപ്പോയ
ശലഭചിറകുകൾക്ക്
ഭാരമുണ്ടോന്ന്
കാട്ടുപ്പൂക്കളോടു
മറക്കാതെ ചോദിക്കുക

ഒരു കുയിലിന്
എതിർപ്പാട്ട് പാടുംമുമ്പ്
തേനുണ്ണാനെത്തിയ
കരിവണ്ടിന്റെ
മൂളിപ്പാട്ടുകൾക്കൊപ്പം
ഇതൾ പൊഴിച്ചതാരെന്ന്
നിന്നെ വന്നു പുണരുന്ന
വെയിൽനിഴലുകളോട്
അന്വേഷിക്കുക..

തിരകളും, ഇലകളും
കാട്ടുപ്പൂക്കളും,
ഇതളുമപ്പോൾ
നിന്നോടു പറയും
നോവും മൊഴിയും
വേവും നിഴലും
നീയാണെന്ന്
നീ മാത്രമാണെന്ന്.

നീ യാത്ര പോകും മുമ്പ്

എന്തെന്നുമേതെന്നും
വേരുകൾ ചികയാതെ
പൊട്ടിച്ചിരികൾ തേടി
നീ യാത്ര പോകും മുമ്പ് ,

കേൾവികളടഞ്ഞുപോയ
ഒരു ദിക്കിലേക്ക്
നീ കാതുകളെ
ചേർത്തു വയ്ക്കണം

കാഴ്ചകളിൽ തടഞ്ഞ
നേരിന്റെ വാതിൽപ്പടിയിലേക്ക്
കടന്നു കയറുന്ന
പൊള്ളവാക്കുകൾക്ക്
ഒരിക്കലും തുറക്കാനാവാത്ത
ഒരു ചിത്രപ്പൂട്ടും നീ ഒരുക്കണം

മനസ്സിനപ്പുറം
വാക്കുകൾക്കപ്പുറം
കഥകൾ നെയ്യുന്ന
ചിന്തകളിലേക്ക്
കണ്ണീരിന്റെ
ഒറ്റവല വിരിച്ച്
കാത്തുനിൽക്കുന്ന
ഒരു കഴുകൻകണ്ണിനെ
പേടിയിൽ കൊരുത്ത്
നീ ഒളിച്ചുവയ്ക്കണം...

വാക്കുകളുടെ
മായാജാലങ്ങളിൽ
സദാചാരത്തിന്റെ
മൂടുപടമിട്ട
കാപട്യത്തിൻറ
അകക്കണ്ണുകളെ
നീ തിരിച്ചറിയണം..

ഇതുവരെ തറഞ്ഞ
മുള്ളുനീറ്റലുകളെ
ഓർമ്മയിൽ
നുണഞ്ഞുനുണഞ്ഞ്
മെല്ലെ നീ പിന്തിരിയണം

അപ്പോൾ ..

മേഘശകലങ്ങളെ
തൊട്ടു നോക്കാനാഞ്ഞ
ഒരു പാവം പക്ഷി
വല്ലാതെ തളർന്ന്
ഭൂമിയിലേക്ക്
ചിറകു താഴ്ത്തി
പറന്നിറങ്ങുന്നുണ്ടാവും ...




ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...