Tuesday, January 7, 2014

എനിക്ക് പ്രണയമാണ്....

എനിക്ക്
പ്രണയമാണ്..

ഒറ്റ ചുംബനം കൊണ്ട്
ചുട്ടു പൊള്ളിക്കുന്ന
സൂര്യനോട് ...

മഴ കുളിരാല്‍
കെട്ടി പുണരുന്ന
കരിമേഘങ്ങളോട് ...

ഒരു നിലാത്തുണ്ടിനാല്‍
നൃത്തം വയ്ക്കുന്ന
നിഴലനക്കങ്ങളോട് ...

വാചാലതയെ ഭേദിക്കുന്ന
മൌനത്തെ പെറ്റിടുന്ന
ഓര്മ്മകളോട് ...

എനിക്ക് എനിക്ക്
പ്രണയമാണ്....

പകലോര്മ്മ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ 

മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ 

എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

പടിയിറങ്ങിയ നോവുണ്ട്..

ഉത്തരങ്ങള്‍ ബാക്കി വച്ച്
പടിയിറങ്ങിയ ഒരു നോവുണ്ട്
വെയില്‍പക്ഷി തിന്ന ഒറ്റച്ചില്ലയുടെ
ഉള്ളിന്റെയുള്ളിലെ പിടച്ചിലില്‍

ഉരുകിത്തീരുന്ന പ്രാണനിലൊരു
തിരി അണയാതെ കത്തുന്നുണ്ട്
കാറ്റായും കുളിരായും നിലാവായും
നീയെന്നെ ചുറ്റി പുണരുമ്പോള്‍

ഭ്രാന്തമായ ജല്പനങ്ങള്‍ക്കപ്പുറം
മിഴികള്‍ തേടുന്ന തീരങ്ങളില്‍
ഇലകള്‍ പൊഴിച്ച വേനലിന്റെ
കാണാ കനവിന്റെ തിരകളുണ്ട്.

കിനാവിനെ കണ്ടെടുക്കട്ടെ...

നിന്റെ മിഴികളിലെ 
ഓളങ്ങൾ
എനിയ്ക്കു തരൂ, 

ഞാനെന്റെ
കിനാവിനെ 

കണ്ടെടുക്കട്ടെ...

പിന്‍വഴികള്‍....

ഓര്മ്മകള്ക്ക് 
പിന്‍വഴികള്‍ ധാരാളം ഉണ്ട് ..
രാത്രിയുടെ നിശ്ശബ്ദതയിൽ
കൈപിടിച്ച് നടത്തുന്ന
നിഴല്‍ചിത്രങ്ങളായ് ..
കിനാത്തീരത്ത് 

ഇരുളില്‍ വിടരുന്ന
നിശാഗന്ധിയായ്..
മഴയോര്മ്മയില്‍ 

ജീവിച്ചു മരിച്ച 
മഴ ശലഭമായ്...
ഓര്മ്മകള്ക്ക്

പിന്‍വഴികൽ
ധാരാളം ഉണ്ട് ..

പ്രണയം

നിന്റെ 
വാചാലത പെറ്റിട്ട
മൌനത്തിലാണ്.
ഞാനെന്റെ 

പ്രണയം
കണ്ടെടുത്തത് .....

സായന്തന കാറ്റ് .

മുറിയാകെ 
അലങ്കോലമായിരിക്കുന്നു..
എത്ര തവണ വിലക്കിയിട്ടും ,
ആരോ ചുമരുകളില്‍ 

അവ്യക്ത ചിത്രങ്ങള്‍ കോറിയിടുകയാണ്
തെളിയാതെ വരച്ചും 

പകുതി വരയില്‍ നിര്ത്തിയും
ചില നിമിഷങ്ങളുടെ വരകള്‍ 

മാറാല പോലെ 
കെട്ട് പിണഞ്ഞു കിടക്കുകയാണ്
ഓര്മ്മകളുടെ താഴിട്ടു പൂട്ടിയ 

ചിത്രപൂട്ടുകള്‍ കുത്തി തുറന്ന് 
മൌനങള്‍  പകച്ച കണ്ണുമായി 
നാല് ചുമരുകള്‍ക്കുള്ളില്‍ ഓടി നടക്കയാണ്..
പാതി ചാരിയ വാതില്‍ പടിമേല്‍ 

കാത്തിരിക്കുന്നു സായന്തന കാറ്റ് .

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...