Tuesday, January 7, 2014

പകലോര്മ്മ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ 

മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ 

എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

1 comment:

ajith said...

വെറുതെ പാഞ്ഞുനടക്കുന്ന ഒരു കട്ടുറുമ്പ്
മണ്ണിരകള്‍
കുഴിയാനകള്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...