Tuesday, August 30, 2016

കവിയോടൊരു വാക്ക്

വാക്കിന്‍റെ നെറുകയില്‍
വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങാതെ
വിരാമമായ് മാരിയോനെ

ഉപമകള്‍ തേടി നീ

ഉണ്മകള്‍ തേടി നീ
ഉയിരിന്‍ പൊരുളറിയാന്‍
ഉണര്‍ന്നിരിക്കുന്നുവോ

അന്തിച്ചുവപ്പിന്‍റെ

ആരവമണിയുമ്പോള്‍
അകലങ്ങളിലെവിടെയോ
അരളികള്‍ പൂക്കുമ്പോള്‍

നിലാവിന്‍റെ തോണിയില്‍

നിഴലിന്‍റെ പാതയില്‍
നറുവെട്ടത്തിലൂറുന്ന
നീറ്റു കവിത പാടിയോ നീ

പശിയൂറും വയറുമായ്

പഴമ്പായയില്‍ നീയും
പകല്‍ വെട്ടവും കാത്ത്
പതറാതെ ഉറങ്ങിയോ

വാക്കിന്‍റെ നെറുകയില്‍

വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങതെ
വിരമമായ് മാറിയോ നീ...

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...