Sunday, February 2, 2014

ഒരു സായന്തനത്തിന്റെ സാന്ത്വനവുമായ്...

ഒരു സായന്തനത്തിന്റെ
സാന്ത്വനവുമായ്
നീയെന്നിലണഞ്ഞിടുമ്പോള്‍
കിനാവിന്റെ കരിമ്പടം
പുതച്ചുറങ്ങുമീ രാവിന്റെ മാറത്ത്
ഞാനൊരു താരകമായി
വിളങ്ങി നില്ക്കും...
ഒരു പകലിന്റെ ജലരാശിയില്‍
നീയുണര്ന്നിടുമ്പോള്‍
വെയിലായ് തെന്നലായ്
മലരായ് സുഗന്ധമായ്‌
നിന്നോടൊപ്പം നിന്നരികില്‍
ഞാനും ചേര്ന്നിരിക്കും ....

2 comments:

ajith said...

സാന്ത്വനസായന്തനങ്ങള്‍

സൗഗന്ധികം said...

സായന്തനസാന്ത്വനവും, സാന്ത്വനസായന്തനവും

നല്ല കവിത

ശുഭാശംസകൾ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...