Tuesday, February 17, 2015

വേര്‍പാടിന്‍റെ തീരങ്ങളില്‍

ആരും കാണാതെ
വേരടരുകള്‍ മുറുകെ
കെട്ടിപിടിച്ചിരുന്നിട്ടും
ഇല കൊഴിയുന്നതു കണ്ട്
ഓര്‍മ്മഭാരങ്ങളില്ലാത്ത കാറ്റ് 
പൊട്ടിച്ചിരിച്ചിരിക്കാം

ചിന്തകളുടെ ചുഴികളില്‍പ്പെട്ട്
ആഴ്ന്നു പോയ മുഖങ്ങള്‍ക്ക്
ഓര്‍മ്മ പിടച്ചിലുകളുടെ
ഇടവേളകള്‍
മൌനത്തിന്‍റെ ഇലച്ചീന്തില്‍
ബലി നല്‍കിയിരിക്കാം

അല്പായുസ്സിന്‍റെ യാത്രയില്‍
ഒരു മഴത്തുള്ളിയായ്
ഒരു കുളിരായ്
പിടഞ്ഞു വീഴാന്‍
മേഘരൂപങ്ങളിലൊളിച്ച്
ശബ്ദങ്ങളില്ലാതെ
ഒരു പുഴ കാത്തിരിക്കുന്നുണ്ടാവാം

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...