Monday, October 24, 2016

മമ ഭാരതമേ സ്വസ്തി

അമ്മേ ! ഭാരതാംബേ ! പൊറുക്കുക
കുരുക്ഷേത്രഭൂമിയാണിവിടം
ധർമ്മാധർമ്മ നെരിപ്പോടുകളിൽ
കനലുകളെങ്ങും പുകയുന്നു.

ആത്മബന്ധങ്ങളിരുളിൽ

വേരാഴങ്ങൾപിഴുതെറിയുന്നു
ഭയമറ്റ കഴുകൻകണ്ണുമായാരോ
പെൺമക്കളെ വേട്ടയാടുന്നു.

വഴിയോരങ്ങളിലെങ്ങും 

ശവംനാറിപ്പൂക്കൾ പൂക്കുന്നു
മതഭ്രാന്തർതൻ തേരോട്ടങ്ങൾ
ചിന്തയിൽ വളവുകൾതീർക്കുന്നു.

മരിച്ചുവീഴുമീ കാടിൻമക്കൾ
നാടിൻ രോദനമായി മാറുന്നു
പട്ടിണി കശക്കിച്ചുരുട്ടിയ മുല-
ഞെട്ടുകളോ കണ്ണീരിൻചാലാകുന്നു.

ഉടുതുണി മാറ്റിയുടുത്തു വരും

ഋതുവിൻ ചേഷ്ടകൾ കാൺകെ
വരൾച്ച മലമടക്കുകൾ തോറും
അപായച്ചങ്ങല നിവർത്തുന്നു

മണ്ണിൽ പൊന്നുവിളഞ്ഞൊരാ

സുവർണനാളുകളെങ്ങോ പോയ്
പരിഷ്കൃതരായ് തീർന്നവരോ
പൈദാഹം വിഷത്താൽകെടുത്തുന്നു .

അഹിംസയിലൂന്നിയ ദേശസ്നേഹികൾ

പൊരുതിനേടിയ സ്വാതന്ത്ര്യത്താൽ
തെരുവോരങ്ങളിൽ ചോരത്തിളപ്പുകൾ
ചുംബന കാഹളം മുഴക്കുന്നു.

മറഞ്ഞു നമ്മുടെ കോമള നാളുകൾ

മറന്നു നമ്മുടെ സംസ്കാരങ്ങൾ
മതമാത്സര്യത്തിരികൾ കെടുത്തുക
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം ,
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം.

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...