Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

Thursday, September 26, 2013

ഒടുവിലത്തെ നോക്കും വാക്കും പുഞ്ചിരിയും ......

എന്നിലെ
ഒടുവിലത്തെ
വാക്കും നീ
എടുത്തു കൊള്ളുക..

അണിവിരലിൽ
ന്റെ കിനാനൂൽ
കോര്ത്ത് കെട്ടി
മിഴിയിടറാതെ
ദര്ഭ കൊരുത്ത്
കൊള്ളുക....

ഓർമ്മകളിൽ
നിറയുന്ന ദാഹം
കെടുത്താൻ
ഓട്ടുക്കിണ്ടിയിൽ
ഇത്തിരി ജലം
കരുതുക..

പങ്കിടാതെ
ബാക്കിയായ
ഇഷ്ട വാക്കുകളുടെ
ചോറുരുളകൾക്ക് മേൽ
കണ്‍നീരിന്റെ
നിഴലനക്കത്തിൽ
കറുത്ത എള്ളുകൽ
നുള്ളിയിടുക..

ഇനി ഒരു മാത്ര
മിഴികളടയ്ക്കുക..

എന്നിലെ
ഒടുവിലത്തെ
നോക്കും വാക്കും
പുഞ്ചിരിയും നീ
എടുത്തു കൊള്ളുക..

Wednesday, September 4, 2013

ഇനിയീ കരം ഗ്രഹിക്കൂ

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മിൽഅണിവിരൽ
കോർത്തു നടക്കാം..
നൊമ്പര നൂൽപാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടിൽ പകുത്തിടാം
വിയർപ്പിൻ കുളിരിൽമയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

Tuesday, September 3, 2013

ഒരു നിശാഗന്ധിയായ്

വഴികളേറെ നടന്നു
തളര്ന്നതല്ലേ ..
കഥകളേറേ കേട്ടു
കഴിഞ്ഞതല്ലേ ..
നാദങ്ങൾ
കേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾ
കാണാതെ കണ്ടും
ഇരുമിഴിയറിയാതെ
രണ്ടായ് പിരിഞ്ഞതല്ലേ ....

കരിമഷി കണ്ണിലൊളിച്ചും
കരിവള കൊഞ്ചി ചിരിച്ചും
വാക്കിന്റെ ശകലവും
നോക്കിന്റെ പൊരുളും
പാടത്തും വരമ്പത്തും
പാറും പൂത്തുമ്പികൽ
ആരുമേ കാണാതെ
കിന്നാരം ചൊല്ലിതല്ലേ ....

നിലാപ്പക്ഷി നീട്ടുന്ന
ചിറകിൻതണലിലായ്
മഞ്ഞു പ്പൂമെത്തയിൽ
ഒരു നിശാഗന്ധിയായ്
നീ കണ്‍ തുറന്നതല്ലേ ....

നാളെയുടെ നാളമായ്
വിട പറയാൻവെമ്പുന്ന
ഇരുളിനെ നോക്കി നീ
പരിഭവക്കൂട്ടു നിറച്ചതല്ലേ.....

നാദങ്ങൾകേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾകാണാതെ കണ്ടും
ഇരുമിഴിയറിയാതെ പറയാതെ
രണ്ടായ് പിരിഞ്ഞതല്ലേ .....

Thursday, August 22, 2013

പഴമയിൽ ഇനി തലചായ്ചുറങ്ങാം....

പഴമയുടെ
റാന്തലുകള്ക്ക്
ഇനി തിരി
കൊളുത്താം ..

നിറം കെടാത്ത
സമദൂരങ്ങളുടെ
നിരാസത്തിന്റെ
ഓര്മ്മ താളുകൾ
വായിച്ചെടുക്കാം

ഇന്നലെയുടെ
ഇടവഴികളിൽ
മറവിയിലാണ്ട
നിറവിന്റെ
മുഖചിത്രങ്ങൾ
പെറുക്കിയെടുക്കാം...

അതിജീവനത്തിനു
പാഥേയമായി
പുറന്താളുകൾ
നഷ്ടപ്പെട്ട
ചുവന്ന
കിനാക്കളെ
കുടിയിരുത്താം..

വഴി പിരിഞ്ഞ
വേരുകളിൽ
പച്ചപ്പു തേടുന്ന
മരം പോലെ
ഓർമ്മകളുടെ
വേരുകളിൽ
എന്നെന്നും
അന്തിയുറങ്ങാം ....

Wednesday, July 31, 2013

കത്ത്....

ഓര്‍മ്മ
ഭണ്ഡാര
പഴുതിലൂടെ
ഉറുമ്പുകൾ
നിരനിരായ്
മുന്നോട്ട്..

മിഴികൾ
ഇടയാതെ
പുണരാതെ
 

തമ്മിലൊന്നു
ഉരിയാടാതെ
ഒരുപാട് അകലെ
ഹൃദയങ്ങളിൽ
ഒരുമിച്ച് സ്പന്ദനം ..

നടവഴികളിൽ
കൊഴിഞ്ഞ
ഓരോ
ഇലയിലും
കാറ്റിന്റെ
നനുത്ത ചുംബനം ..

ശ്വാസനിശ്വാസ
വേഗങ്ങളിൽ
വേവലാതികൾ
മോഹങ്ങൾ
പുഴയാകുമ്പോൾ

നിറയുന്ന ഇഷ്ടത്തിൻ
കരുതലിന്റെ
വാക്കുകളിൽ
വീണ്ടും ഒന്നാകുന്നു...

നീലിച്ച
കടലാസ്സിൽ
ഇനിയും വറ്റാത്ത
സ്നേഹത്തിന്റെ
ഒരു നിശ്വാസം
ഒരു ദീർഘനിശ്വാസം..


(പ്രിയ സ്നേഹിതയ്ക്ക് വീണ്ടും ഒരു കത്ത് എഴുതി ഞാൻ .....)
feeling happy.

Monday, July 22, 2013

നേരിന്റെ സാക്ഷിക്കുറിപ്പുകൾ.........

നടവഴികളിൽ കാളിമ
നിറയുകയാണ്
ഋതുക്കളിൽ എങ്ങോ
ഗൌളി ചിലയ്ക്കുന്നു.

നേരിന്റെ
സാക്ഷിക്കുറിപ്പുകൾ
കാണാക്കാഴ്ചകൾക്ക്
ഉത്തരം തേടിയെങ്ങോ
പായുന്നു..

വ്യർത്ഥമോഹങ്ങൾ
കഥകളി വേഷങ്ങൾ
വാരിയണിഞ്ഞ്
ആട്ടവിളക്കിനു മുന്നിൽ
ചിറകറ്റു വീഴുന്നു..

നരച്ച ചിന്തകളുടെ
തമോഗർത്തത്തിൽ
സാരോപദേശങ്ങൾ
വൃദ്ധസദനങ്ങളിൽ
അന്തിയുറങ്ങുന്നു ..

ആയുസ്സിന്റെ ശരശയ്യയിൽ
അക്ഷർക്കൂട്ടുകളിൽ
നൊമ്പരം നിറച്ച് മറച്ച്
നിഴലായ് വെളിച്ചമായ്
നമുക്കിനിയും നടക്കാം ...

Monday, July 15, 2013

ഉന്മാദമേ , നിന്നെ ഞാൻപ്രണയിക്കുന്നു

കിനാവും പുഞ്ചിരിയും
ഇരുട്ടിന് നല്കാനാണ്
എന്നോട് ആവർത്തിച്ചു
നീ മന്ത്രിച്ചത്...

വിഷാദത്തിന്റെ
ഏതു കനൽക്കാടാണ്
നിന്നെ എന്നരികിൽ
എത്തിച്ചത് ..

ഇനിയും ,
മൗനത്തിന്റെ
പൂഴിമണ്ണ് താണ്ടി  
ന്റെ ഏകാന്തതയുടെ
ഒറ്റ ദ്വീപിലേക്ക്
നീ വീണ്ടും വരിക..

പുകയുന്ന
നൊമ്പരത്തിന്റെ
കനലുകളിലേക്ക് നീ
ആര്ത്തലച്ചു പെയ്യുക...

കണ്ണീർകടലിന്റെ
ആഴങ്ങളിൽ
പുളഞ്ഞു നീന്തുന്ന
ഓര്മ്മയുടെ
പരൽ മീനുകളെ
നീ കരങ്ങളിലൊതുക്കുക..

മാനസ പൊയ്കയിൽ
കാലം തെറ്റി തളിരിട്ട
കിനാക്കളെ നീ
പറിച്ചു മാറ്റുക..

വേദനയും
വേര്പെടലും
സ്നേഹനിരാസങ്ങളും
കൈകൊട്ടി ചിരിക്കാത്ത
അട്ടഹാസങ്ങൽ
നീ എനിക്കേകുക...

ഓര്മ്മകളുടെ നൊമ്പരവും
കിനാക്കളുടെ വെളിച്ചവും
ഒത്തുചേരാത്ത
മറവിയുടെ ഇരുണ്ട
ഭൂഖണ്ഡങ്ങളിലേക്ക്
നീയെന്നെ
കൊണ്ടു പോവുക..

വിരൽത്തുമ്പിൽ
കോര്ത്ത് കെട്ടി
ഇനിയും മൗനത്തിന്റെ
മേഘരൂപങ്ങളിലേക്ക്
കളിത്തോഴിയായി
നീയെന്നെ ഉയര്ത്തുക...

പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,ഇനിയും വരിക.

വീണ്ടും പേമാരിയായി
എന്നിലേക്ക്  ആര്ത്തലച്ച്
പെയ്ത നിറയുക..
നിന്റെ തണുത്ത കരങ്ങളാൽ
എന്നിലെ ഓര്മ്മയുടെ
ബലികുടീരങ്ങളിലെ
തീ കെടുത്തുക..

എൻ പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,

ഇനിയും വരിക,
നിന്നെ 
ഞാൻ പ്രണയിക്കുന്നു
നിന്നെ മാത്രം...

Thursday, July 11, 2013

വാക്കുകള്‍ ബാക്കിയാകുന്നത്..


വാക്കുകള്‍
ബാക്കിയാകുന്നത്
നിശ്ശബ്ദതയുടെ
താഴ്വാരങ്ങളിലാണ്....

ഘടികാരങ്

 നിമിഷ മണ്‍പാത്രങ്ങള്‍...
വീണുടയുമ്പോഴാണ്
ഓര്മ്മകള്‍ ബാക്കിയാവുന്നത് ..

വിരഹത്തിന്റെ താളത്തില്‍
ഓര്മ്മകളാം നീരുറവകള്‍
സിരകളില്‍ ഒഴുകുമ്പോഴാണ്
പുഞ്ചിരി ബാക്കിയാവുന്നത്...

വാക്കുകളും ഓര്മ്മകളും
പുഞ്ചിരിയും ബാക്കിയാവുമ്പോള്‍...

ഒരു കിനാവിലുണര്‍ന്നു
ശ്വാസങ്ങളില്‍ വേരോടി
സിരകളില്‍ അഗ്നി പടര്ത്തി
ഇമകളില്‍ നിദ്ര കാതോര്ത്ത്
വീണ്ടുമൊരു പുനര്ജ്ജനിക്കായ്
നമുക്ക് ഇനി മടങ്ങാം ....

നിന്റെ പേരു മാത്രം....

കിനാപുഴ
ഒഴുക്കു
നിലച്ചിരിക്കുന്നു...


കറുത്ത
ചുരുൾമുടി
അഴിച്ചിട്ടവൾ
മൂവന്തിനേരം
വീണ്ടും
ഓടിയെത്തുമോ..


നിലാക്കീറിന്റെ
നേരിയ ഇഴകൽ
കോര്ത്തിണക്കി
ഇനിയും
ഹാരമണിക്കുമോ...


ഇമകളിൽ
നിറയുന്ന
കാഴ്ചയിൾ
എവിടെയോ
അകലുന്നു
കിനാവിന്റെ
കടത്തുതോണി...


എങ്കിലും ,

കാണാതീരത്ത്
മുഴച്ചു നില്ക്കുന്ന
മൗനത്തിന്റെ
നിഴൽവീണ
വെള്ളാരംക്കല്ലുകളിൽ
കൊത്തി വയ്ക്കാം
ഇനിയും...


വിരഹത്തിന്റെ
ഓളങ്ങൾക്ക്
മായ്ക്കാനാവാത്ത
പാകത്തിൽ
നിന്റെ പേരു മാത്രം....


Monday, July 8, 2013

കണ്ണീര്‍ നനവ് രുചിക്കാന്‍..

മുറ്റത്തൊരു കൃഷ്ണതുളസി
നട്ട് നനയ്ക്കാം
ഓര്മ്മയിലിത്തിരി
കണ്ണീര്‍ നനവ്
രുചിക്കാന്‍..

മൂവാണ്ടന്‍ മാവിൻ
ചാഞ്ഞചില്ലയില്‍
ഊഞ്ഞാലിടാം
കിനാനൂലില്‍
മുറുകെ പിടിച്ച്
ബാല്യം കാണാന്‍...

ഉയരം തേടും
അപ്പൂപ്പന്‍താടി
കാണാം വിസ്മയിക്കാം
ഇന്നിന്റെ ഭ്രമരങ്ങളെ
തിരിച്ചറിയാം....

കുളിര് നിറച്ച് ഊര്‍ന്നിറങ്ങും
മഴത്തുള്ളികളെ എതിരേല്ക്കാം
ഓര്‍മ്മച്ചിത്രത്തില്‍ മയങ്ങുന്ന
ചെരാതിനു തിരി കൊളുത്താന്‍....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...