Wednesday, April 2, 2014

ഒരു മടക്കയാത്ര......


മടക്കയാത്ര ചൊല്ലുകയാണ്...


എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,

തണല്‍ വീശി നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,

നടന്നകന്ന അന്യമായ ജീവിത പാതകളോടും,

കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,


പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,

ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,

കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും

തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ

പിണങ്ങിപ്പോയ തിരമാലകളോടും,

ഇനി യാത്ര ചൊല്ലുകയാണ്...


പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,

നല്‍കാതെ ഒളിപ്പിച്ച പുഞ്ചിരിയും,

നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,

കൈക്കുമ്പിളില്‍ നിറച്ച്....

ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍

കണ്ണീരുപ്പിന്റെ രുചി നിറച്ച്,

ഇനി യാത്ര ചൊല്ലുകയാണ്...

ഒരു മടക്കയാത്ര......


മരണത്തിനോട്...

നീ എപ്പോഴും 

ചിന്തകളുടെ അരികുകളില്‍


എവിടെയോ മറഞ്ഞിരിപ്പുണ്ട്‌

കടലിനെയുമ്മ വയ്ക്കുന്ന


 നീലാകാശത്തിലും


തിരയുടെ വരവിനായി


കാത്തിരിക്കുന്ന 


തീരത്തിന്‍റെ ഇടവേളകളിലും 

ആയുസ്സിന്‍റെ കെട്ടടങ്ങുന്ന


മഞ്ഞുത്തുള്ളിയിലും


പിന്തിരിഞ്ഞു നോക്കാതെ


ഓടി  മറയുന്ന സമയവേഗങ്ങളിലും


എനിക്ക് നിന്നെ തൊടാന്‍ കഴിയുന്നുണ്ട്

എന്നാലും ഇത്തിരി നുറുങ്ങു വെട്ടത്തില്‍ 

നിന്‍റെ മുഖം കാണാന്‍ ആഗ്രഹിക്കട്ടെ ഞാന്‍ !!

നിറനിലാ പോലൊരു കൂട്ടുകാരി....

ഇന്നും ഓര്‍മ്മയിലുണ്ടൊരു കൂട്ടുകാരി
നിറനിലാ പോലൊരു കൂട്ടുകാരി..

കളിവാക്കൊന്നു ഞാന്‍ ചൊല്ലുമ്പോള്‍
കാണാതെയെത്തി മിഴിയിണ പൊത്തുമ്പോള്‍ 
കവിളില്‍ നുണക്കുഴി തെളിയുന്ന കൂട്ടുകാരി

കളിയായി പിണങ്ങുമ്പോള്‍ ഇഷ്ടത്തില്‍
ഇണങ്ങുമ്പോള്‍ കൊഞ്ചുമ്പോള്‍
കടമിഴിയാല്‍ പായാരമോതുന്ന കൂട്ടുകാരി...

ചവര്‍പ്പും കയര്‍പ്പും അറിഞ്ഞിടാതെ
വിരല്‍കോര്‍ത്ത് നടന്നോരാ വഴികളില്‍
തോളുരുമ്മി തണലായ്‌ തീര്‍ന്നൊരു കൂട്ടുകാരി..

അമ്പലപ്രാവുകള്‍ കുറുകും നേരം
ആലിലകള്‍ കഥകള്‍ ചൊല്ലും നേരം
മിഴികളില്‍ നിറദീപമായി തെളിയുന്ന കൂട്ടുകാരി

ഇന്നും ഓര്‍മ്മയിലുണ്ടൊരു കൂട്ടുകാരി
നിറനിലാ പോലൊരു കൂട്ടുകാരി....

നിഴല്‍ മരിച്ച കാഴ്ചകള്‍ .....



പുഴയില്‍ 

മൃതിയടയുന്ന

വെയില്‍ നാളങ്ങളെ 

ചുംബിച്ച കാറ്റ്

എവിടേക്കാവും 


മറഞ്ഞത് ..


ഉറക്കം നഷ്ടപ്പെട്ട 

ഉന്മാദത്തിന്‍റെ 

ചില്ലു വാക്കുകളില്‍

പതിയിരിക്കുന്നു

നിഴല്‍ മരിച്ച  


കാഴ്ചകള്‍..


ഒറ്റ ജനാല തുറന്നിട്ട 


ഇരുള്‍മുറിയുടെ 

ഗന്ധത്തില്‍ 

ഇണ ചേരുന്നു 

പാതിരാവിന്‍റെ 

ഒളിക്കണ്ണില്‍ 

വിരിഞ്ഞ  


പാരിജാതകം...


പ്രാണന്‍റെ 

ശ്വാസധാരയില്‍ 

ഓലിയിട്ടകലുന്ന

മൃത്യു രചിക്കുന്നു 

കാലത്തിന്‍റെ 


സാക്ഷിപ്പത്രം.....



അസ്വസ്ഥത തീണ്ടുമ്പോള്‍.........



കണ്ണാടി നോക്കാതെ


കവിടി നിരത്താതെ 


അസ്വസ്ഥതയുടെ 

പടവുകള്‍ 

പറഞ്ഞു തരും 

ഒറ്റ ദ്വീപിന്‍റെ 

നടുവിലാണെന്ന്


ആരോടെന്നില്ലാതെ

കയര്‍ക്കും 

കല്ലുകള്‍ നുള്ളിയെടുത്ത്

ദൂരേക്ക് ഏറിയും


നിസ്സഹായതയുടെ 

തുമ്പുക്കെട്ടി 

കൃഷ്ണതുളസിക്കതിര്‍

പോലൊരു 

നനുത്ത പുഞ്ചിരി

അണിയും 


വെയില്‍ ചൂടില്‍

നീരാടുന്ന 

തണല്‍ മരങ്ങളെ

മനസ്സ് കൊണ്ടു 

തൊട്ടറിയും


ഒറ്റ തുരുത്തിന്‍റെ

ഈറന്‍ തീരങ്ങളില്‍

മുത്തുകളില്ലാതെ

വിശ്രമിക്കുന്ന 

ചിപ്പികളെ 

ആര്‍ദ്രമായി കണ്ടറിയും 


അവ്യക്ത

മര്‍മ്മരങ്ങള്‍ 

തലച്ചോറിനുള്ളില്‍ 

കരിവണ്ടുകളായി

പറന്നു നടക്കും 


വേരുകള്‍ തേടുന്ന 

ചിന്തകളുടെ

എട്ടുകാലികള്‍

മനസ്സിലാകെ 

പരക്കം പാഞ്ഞ്‍ 

വലകള്‍ തിര്‍ക്കും


അന്ന്

ഉന്മാദത്തിന്‍റെ

ഇറയത്ത്‌

ഉണക്കാനിട്ടിരിക്കുന്ന

ഒരു ഹൃദയമാവും 

നീലിച്ച ഞരമ്പുകളില്‍ 

സ്പന്ദനം തേടി 

അലയുന്നത്.....

എഴുതി തീരാത്ത കവിത ...


 ഇനി  വിണ്ടും


നൊമ്പരങ്ങള്‍ക്ക്


വസന്തകാലമാണ്‌


കോശങ്ങളെ 

രാകി മിനുക്കി

നാളെയുടെ 

തുടിപ്പിന് 

കാതോര്‍ക്കാം 


ഒപ്പിയെടുത്ത

നൊമ്പര കാഴ്ചകള്‍ 



വറ്റിച്ച മിഴികളാവും

ഇനി തുണ,


നരച്ച ഭിത്തികളിലേക്ക് 

ഉറ്റുനോക്കി 

വരും ദിനങ്ങളില്‍ 

തപസ്സു ചെയ്യാം


ശേഷിച്ച 

കിനാക്കളെ

അടയാളം വച്ച് 

കരിച്ചു കളയാം


ബാധ്യതകളുടെ

നിഴല്‍പകര്‍ച്ചയില്ലാതെ

തീനാളം പോലെ 

എരിഞ്ഞടങ്ങാം


അപ്പോഴും 

എഴുതി തീരാത്ത 

ഒരു കവിത

ബാക്കിയുണ്ടാകും



നിര്‍വ്വചനങ്ങളില്‍ ......

ചെരാതുകള്‍

ഓര്‍മ്മയുടെ ഓളങ്ങളില്‍

നുറുങ്ങു വെട്ടവുമായി

ചേക്കേറുന്നവര്‍



നിഴലുകള്‍

മുമ്പും പിമ്പും

ഒളിഞ്ഞും തെളിഞ്ഞും

ഒപ്പത്തിനൊപ്പവും

ഇരുള്‍ കാത്തിരിക്കുന്നവര്‍



മനസ്സ്

നിന്നിലും എന്നിലും

മിഴികളില്‍ നിറഞ്ഞു

ഇന്നലെകളുടെ

രാപ്പനി തിര്‍ക്കുന്നവര്‍.



പുഞ്ചിരി

മിഴികളില്‍ പൂക്കുന്ന

സൗഹാര്‍ദ്ദ മലരുകളില്‍

നിറയുന്ന തേന്‍ കണം.



കിനാവുകള്‍

അരുതാത്ത വഴികളില്‍

മറഞ്ഞു പൂവിടുന്ന

തൊട്ടാവാടികള്‍.



മൌനം

ഏകാന്തതയുടെ

ഒറ്റദ്വീപുകളില്‍

പകര്‍ന്നു വയ്ക്കുന്ന

സുഖമുള്ള നോവ്.




സുഡോക്കു....


വിശന്ന വയറുമായി
ചതുരങ്ങള്‍ 


തപസ്സിരിക്കയാണ് 


തലങ്ങും വിലങ്ങും 

സഞ്ചാര വഴികളില്‍

മിഴികളുടക്കി

ചിന്തകള്‍ 

വഴി തേടുകയാണ്.


സ്വസ്ഥാനങ്ങളില്‍

കൂട്‌ കൂട്ടാനായി

തിടുക്കം കൂട്ടുമ്പോള്‍

അതിമോഹങ്ങള്‍

ഒട്ടുമേ ഇല്ല


ഗുണനത്തിനു

ഇരുവശവും ചേര്‍ന്ന്‍

കൂട്ടലും കിഴിക്കലും


ഇണയെ

കോര്‍ത്തെടുത്താല്‍

മതില്‍ക്കെട്ടിനുള്ളില്‍

സ്വസ്ഥം സുഖം



ഊര്‍ന്നുപോയ കിനാക്കള്‍....



നുല്‍ പോയ പട്ടമല്ല

കൈക്കുമ്പിളിലൂടെ


കിനിഞ്ഞിറങ്ങിയ


കിനാക്കള്‍..


അഗ്നിച്ചിറകുകള്‍

ആഞ്ഞു വിശി 

ചുറ്റുവട്ടത്ത്

വട്ടമിട്ടു പറക്കും 


ഉന്മാദത്തിന്‍റെ

മായ ക്കാഴ്ചകളിലേക്ക്

കുതറിയോടും.


അനാഥത്വത്തിന്‍റെ



കരിമ്പുക പടര്‍ന്ന

ഒറ്റ ദ്വീപുകളില്‍

മാറാലകള്‍ തീര്‍ത്ത്

കാത്തിരിക്കും.


പാദങ്ങളുടെ

വഴുക്കലുകളില്‍

തെന്നി മറഞ്ഞ്

ഓര്‍മ്മകളില്‍

ആഴം തേടുന്ന

ഉപ്പു കാഴ്ചകള്‍

ഒരുക്കും.


സ്വാര്‍ത്ഥതയുടെ

ഉഷ്ണസഞ്ചാര

പഥങ്ങളില്‍

കണ്ടുമുട്ടുന്ന

ചിരികള്‍ക്ക്

അന്യരാക്കും.



ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...