Saturday, January 3, 2015

ഡിസംബര്‍

നീ യാത്ര ചൊല്ലീടുമ്പോള്‍
നിന്നിലോളം തുളുമ്പും
കടലോളം കണ്ണിരും
പെയ്തു തോരാകിനാവും
കാണുന്നു ഞാന്‍

ആഴത്തില്‍ വേരാഴ്ത്തും
നോവുകള്‍ തന്‍ ശേഷിപ്പും
മരണവഴി തേടിയകന്നോരാ
നാളുകള്‍ തന്‍ നിലവിളികളും
വരുംകാല നാളിന്‍ കഥകളായി
നിനക്കിനി എഴുതേണ്ടതില്ല

ദുര മേയും അകത്താളുകളില്‍
അഴിമതി നുണയാന്‍ നാവുകള്‍ നീട്ടും
കാവല്‍നായ്ക്കള്‍ തന്‍ കൌശലങ്ങളും
വെറിയന്‍ക്കണ്ണുകള്‍ റാഞ്ചിയൊടുക്കും
പിഞ്ചു ബാല്യത്തിന്‍ ചോരതുടിപ്പും
കണ്ടു നിനക്കിനി നോവേണ്ടതില്ല

തീരാവ്യാധികള്‍ തൊട്ടു നുണയുമീ
വിഷക്കനികള്‍ തളിര്‍ത്ത മണ്ണും
പാതി വഴിയില്‍ ഉടഞ്ഞു പോകും
പുഴകള്‍ തന്‍ വിതുമ്പലുകളും
വിഷപുക തിന്നുതിന്നൊടുങ്ങും
ജീവന്‍റെ വല്ലാത്ത ഞരങ്ങലും
ഇനി മേല്‍ നിനക്ക് കാണേണ്ടതില്ല

പടിയിറക്കത്തിന്‍ വേളയില്‍
പാതി ചാരിയ വാതില്‍പ്പടി മേല്‍
പെയ്തു നനഞ്ഞ നിന്‍ കണ്ണീര്‍ കിടക്ക
ഇനി കാത്തു വച്ചോളു , വരും
നാളുകള്‍ക്കായി നീ മാറ്റി വച്ചോളു

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...