Tuesday, December 31, 2013

മൌനത്തിന്റെ മേലാപ്പിനുള്ളിലേക്ക്

ചിന്തകളുടെ
പടവുകൽകയറിയ
വാക്കുകൽചെന്നെത്തിയത്
ശ്മശാനത്തിലാണ്..

മൌനത്തിന്റെ
മേലാപ്പിനുള്ളിലേക്ക്
നൊമ്പരത്തിന്റെ
സദ്യതേടി
നിരനിരയായി

ഉറുമ്പുകളുടെ ജാഥകൾ
വിരുന്നു പോകുന്നു ...

കാറ്റിന്റെ നാവുകൾ
രുചിച്ചു നോക്കിയ
തീനാളങ്ങൾക്ക്
സാക്ഷിയായി
ബലികാക്കകൽവീണ്ടും
ആരെയോ കാത്തിരിക്കുന്നു.
..

5 comments:

ഓര്‍മ്മകള്‍ said...

നന്നായിരിക്കുന്നു.., മൗനത്തിൻറെ മേലാപ്പ്...

ajith said...

മൌനം വെടിഞ്ഞാലോ?

vijin manjeri said...

കാറ്റിന്റെ നാവുകൾ
രുചിച്ചു നോക്കിയ
തീനാളങ്ങൾക്ക്
സാക്ഷിയായി
ബലികാക്കകൽവീണ്ടും
ആരെയോ കാത്തിരിക്കുന്നു.....തീര്‍ച്ചയായും ....

സൗഗന്ധികം said...

നല്ല കവിത

പുതുവത്സരാശംസകൾ...

Pradeep Kumar said...

ബലിക്കാക്കകൾ കാത്തിരിക്കുന്നു..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...