Wednesday, October 8, 2014

അതി ജീവനത്തിലേക്ക്

ഇനി
അതിജീവനത്തിന്‍റെ
നാള്‍ വഴികളാണ്

ഇന്നലെകളുടെ
വേനലുകളില്‍    
ഓർമ്മകള്‍
മേഞ്ഞു നടക്കട്ടെ

കടല്‍ തേടി
വഴി പിരിയുന്ന
പുഴയുടെ
നൊമ്പരം കണ്ട്
പൊട്ടിച്ചിരിക്കുന്ന
താന്തോന്നിക്കാറ്റ്
ഇനിയും
നമ്പ്യാര്‍വട്ടത്തോടും
പൂത്തുമ്പിയോടും
കഥകള്‍ പറയട്ടെ

മരിച്ചു വീണ
ഇലകളില്‍
ജലഞരമ്പുകള്‍
പരതുന്ന  
വെയില്‍പ്പക്ഷി
വേരാഴങ്ങളില്‍
മുഖമമര്‍ത്തുമ്പോള്‍
കാറ്റും തണലും
കുളിരും തേടി
പകലറുതികള്‍
വിരുന്നെത്തട്ടെ

ഓര്‍മ്മകളില്‍
ഘനം തൊടുമ്പോള്‍
ആര്‍ത്തലച്ച്
പെയ്തൊഴിയാം

വര്‍ഷമേഘമായ്
നേരായ് നിറവായ്‌
ഉള്‍ക്കുളിരായ്
ഇന്നലെകളുടെ
നാളെകളുടെ
പാദങ്ങളില്‍
അലിഞ്ഞ്
ഓര്‍മ്മകളില്‍
മേഞ്ഞു നടക്കാം



No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...