Thursday, August 27, 2015

തോണിക്കാരന്‍ .....




നനഞ്ഞിട്ടും
ഒട്ടും നനയാതെ
പുഞ്ചിരികള്‍
നട്ടു നനച്ചൊരാള്‍

ദാരിദ്ര്യം നീറ്റുന്ന
കിനാവ്രണങ്ങളിലേക്ക്
നേര്‍ത്ത വിളികള്‍
കാത്തു കാത്ത്

വെയിലേറ്റങ്ങളെ
ഒന്നൊന്നായ്
തോളിലേറ്റി

കരുതലായൊരു
തോണിയും
കാവലായൊരു
തുഴയും
കാത്തു വച്ചൊരാള്‍

ഒറ്റ തുഴയുടെ
സ്പന്ദനങ്ങളില്‍
എന്നെന്നും
വിശപ്പിന്‍റെ ആഴം
കാക്കുന്ന കയങ്ങള്‍,
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങള്‍,

എന്നാലും ,

കറപുരണ്ട
കറുത്ത ചുണ്ടില്‍
ചിരി പടര്‍ത്തി
വിധിയുടെ
കൊടുംകാറ്റില്‍
ആടിയുലഞ്ഞ്
കരുതലുകള്‍
കാത്തുകാത്തു വച്ച്
അയാള്‍ പോകയാണ്
തോണിക്കാരന്‍!!!

2 comments:

സുധി അറയ്ക്കൽ said...

പുഞ്ചിരികൾ നട്ടു നനച്ച തോണിക്കാർ ഇപ്പോൾ ഓർമ്മകളിൽ മാത്രമായല്ലോ!!!!

ajith said...

ആശംസകള്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...