Saturday, October 6, 2012

അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍.....

മസ്തിഷ്കത്തില്‍ തുള വീഴ്ത്തി നീയെന്നില്‍ ഓടി നടക്കുവത് ഞാനറിയുന്നു...
നിന്നോടൊപ്പം സവാരിയ്ക്കിറങ്ങാന്‍ എനിക്കിഷ്ടമാണ്..
എനിക്ക് നിന്നോടൊത്ത്....
മാമലകളുടെ താഴ്വാരങ്ങളില്‍ 

ഒരു കുഞ്ഞരുവിയായി ഒഴുകേണം..
മലരുകള്‍ തിങ്ങുന്ന പുങ്കാവനത്തില്‍

ഒരു ശലഭമായി പാറി പറക്കേണം..
ഹരിതവനങ്ങളില്‍ 

ഒരു കുളിര്‍മഴയായി പെയ്തിറങ്ങേണം...
വസന്തമെത്തുമ്പോള്‍ 

ഒരു കോകിലമായി പാടേണം...
വിടര്‍ന്ന മുല്ലമൊട്ടുകളെ ഉമ്മ വച്ച് 

ഒളിക്കുന്ന മിന്നാമിന്നിയാകേണം....
പ്രണയം പോലെ വിരിഞ്ഞു കൊഴിഞ്ഞു
പോകുമൊരു പനിനീര്‍പൂവായി വിടരേണം...

Wednesday, October 3, 2012

മൃത്യു ദൂതന്‍...

ഇവിടെ എവിടെയോ
പതിയിരുപ്പുണ്ട്..
വിരല്‍ത്തുമ്പുകള്‍
കോര്‍ക്കാതെ നടപ്പുണ്ട്..
 
ആരുമേ കാണാതെ
പോയൊരു മുഖം..
ആരുമേ കേള്‍ക്കാതെ
പോയൊരു ശബ്ദം..
ഇതു വരെ സൌഹൃദം
നുണയാത്ത ഒരു ഹൃദയം..

അരികിലോ അകലെയോ
നിന്നിലോ എന്നിലോ
കടലിനയ്ക്കരെയോ ഇക്കരെയോ
ഒരു വിളിപ്പാടകലയോ
ഒളി ചിന്നും ചന്ദ്രനുമപ്പുറം..
രഹസ്യമോതും താരകള്‍ക്കുമപ്പൂറം..
നാലു ചുമരുകള്‍ക്കുമപ്പുറം..

എവിടെയോ...എങ്ങു നിന്നോ

എന്നൊപ്പം നിന്നൊപ്പം
കാലത്തിനൊപ്പം അവനും .
....





Tuesday, October 2, 2012

നാളെകള്‍...

ഉരുകിത്തിരുന്ന
മെഴുകുതിരികള്‍ പോലെ
എനിയ്ക്കും നിനക്കും

 മുന്നില്‍ നാ‍ളെകള്‍ 
കാത്തു നില്‍ക്കുന്നു...
ഇത്തിരി പ്രകാശം 

ചുറ്റും വിതറി
ജീവിച്ചു മരിയ്ക്കുന്ന 

മെഴുകുതിരികള്‍.

കിനാവിലിന്നും...

ജീവിതം 
മേന്മയുള്ളതാണെന്ന്
നീ ചൊല്ലിടുമ്പോള്‍
കിനാവാണതിലും 
മേന്മയേറിയതെന്ന് 
മറ്റൊരുവള്‍ ചൊല്ലിടുന്നു..

പറയുവിന്‍ കൂട്ടരേ....

ജീവിതമോ കിനാവോ
നാളെയോ പ്രതീക്ഷയോ
പ്രണയമോ മോഹമോ അതല്ല
ഉറക്കം വിട്ടുണരലോ നന്നെന്ന്....



മൌനത്തിന്‍ പൂത്താലം

സ്വപ്നത്തിന്റെ വഴികളിലൂടെത്ര
തവണ ഞാന്‍ കാലിടറി വീണിരിക്കുന്നു,
എന്നിട്ടും 
എന്തേ നീയെന്‍ കിനാവഴികളില്‍
വീണ്ടുമെന്‍ മനം കൊരുക്കുന്നു...

മൌനത്തിന്‍ പൂത്താലം നീ നല്‍കേണ്ടതില്ല
കൊഴിഞ്ഞ കാലത്തിന്‍ പൂക്കളാല്‍
മെനഞ്ഞൊരു പൂവിരിയല്ലോ
എനിക്ക് സ്വന്തം...




നിന്നോട് പറയുവാന്‍...

നീ എന്നെ കുറിച്ച്
ഓര്‍ത്തു വച്ചത് നേരു തന്നെ..

പുലര്‍മഞ്ഞിലും 

ചാറ്റല്‍മഴയിലും
ചക്രവാളത്തിലും 
നിലാവിലും
മൌനത്തീരത്തിലും
നീ കണ്ടുമുട്ടിയതും
കാവ്യ വീഥിയില്‍
മിഴികള്‍ ഉടക്കി നിന്നതും
നീ വായിച്ചു പോയതും

എന്നെ തന്നെയാണ്....

എന്നാല്‍... നീ 
അറിയാത്തതൊന്നുണ്ട്.

കുരിശിലേറ്റ ക്രിസ്തുവിനെ പോലെ
നിന്റെ സ്മൃതിയില്‍ ലയിക്കുകയാണ്
ഞാനെന്ന്..........


ഓര്‍മ്മകള്‍...


മഞ്ഞും മഴയും 
തളിരും നിലാവും
പങ്കിടുന്നു 
നിന്നോര്‍മ്മകള്‍..

ഈറന്‍ മുകിലുകള്‍
കവര്‍ന്നെടുത്ത
മാരിവില്ലിലെ 
സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു 
എന്‍ ഓര്‍മ്മകളും......



യാത്രയാകുമ്പോള്‍...

ഒരുനാളുച്ചച്ചൂടില്‍ പതുങ്ങി 
പതുങ്ങി വന്നെന്നെ
മരണം തൊട്ടു വിളിച്ചിടുമ്പോള്‍
ഒപ്പം നടക്കും ഞാനവന്‍ തന്‍ നാട്ടിലേക്ക്
മൌനത്തിന്‍ തീരത്തിലേക്ക്....
നെടുതായി കാട്ടുമരങ്ങള്‍ തിങ്ങിടും
വഴിയിലൂടെന്നെയവന്‍ കൊണ്ടു പോയിടുമ്പോള്‍
ഭയം കൊണ്ടു ഞാനെന്‍ മിഴികളടയ്ക്കും
പേടിയാണവയുടെ ഇരുട്ടുകളെനിക്ക്
പേടിയാണിവയിലെ കളകൂജനങ്ങള്‍.


Friday, September 28, 2012

നാളെകളില്‍...

ഒരു മിന്നാമിനുങ്ങിനെ
എനിക്ക് കടം തരിക..
നിന്റെ വിസ്മയം തുളുമ്പുന്ന
മിഴികളെ ഇനിയും
ഞാന്‍ കാണട്ടെ...

ഒരു മഴവില്ലിനെ
എനിക്ക് കാട്ടി തരിക
നിന്റെ പ്രണയം വിടര്‍ന്ന്‍
മടങ്ങി പോയ മനസ്സ്
ഞാന്‍ കണ്ടിടട്ടെ..

Wednesday, September 26, 2012

മൃത്യു വന്നു വിളിച്ചിടുമ്പോള്‍...

മതഭേദങ്ങള്‍ കൊടികുത്തി
വാണരുളും പടിപ്പുര വാതിലുകള്‍
എനിയ്ക്ക് തുറന്നിടേണ്ട..

സ്ത്രീത്വം നീറിപ്പുകഞ്ഞൊടുങ്ങും
ഇല്ലത്തിന്‍  അകത്തളങ്ങള്‍
എനിയ്ക്ക് കടക്കേണ്ടതില്ല..

ജാതി കോമരങ്ങള്‍ ഉറഞ്ഞു
തുള്ളിയാടും കാവുകള്‍
എനിയ്ക്ക് തീണ്ടേണ്ടതില്ല...

ഇന്നലെകളിന്‍ ആഢ്യത്വം
നാവടക്കി കിടക്കും
കോവിലകത്തിന്‍ ഇടനാഴികള്‍
എനിയ്ക്ക് കാണേണ്ടതില്ല...
 
ആചാരാനുഷ്ഠാനങ്ങള്‍
കൊമ്പുകോര്‍ത്ത്  പിടഞ്ഞു
മരിക്കും ഉടവാളെനിക്ക്
സ്വന്തമാക്കേണ്ടതില്ല....

അര്‍ത്ഥമില്ലാ കാമനകള്‍
പതുങ്ങി വന്നെത്തും
നിലവറത്താഴുകളെനിക്ക്
തുറക്കേണ്ടതില്ല.....

നിന്‍ മനസ്സിന്‍
മുറ്റത്തൊരു തുളസിത്തറയും
അതിലൊരു കൃഷ്ണത്തുളസിയും
ഇമവെട്ടുമൊരു ചെരാതും
ഒരു കിണ്ടി ദാഹജലവും
എനിയ്ക്കായ്...എനിയ്ക്കായ്...

Tuesday, September 25, 2012

അനുരാഗ പടവില്‍.....

അനുരാഗ പടവിലെന്‍ കാലൊച്ച കേട്ട നാള്‍
രാഗവിവശയായി തീര്‍ന്നുവോ തോഴി നീ..?


ദലമര്‍മ്മരങ്ങള്‍ നിന്‍ കാതില്‍ ഇക്കിളിക്കൂട്ടിയോ
ഇളം തെന്നല്‍ നിന്‍ മൃദുമേനി തഴുകിയുണര്‍ത്തിയോ.....

അകലെയെന്നാലും ഞാന്‍ നിന്‍ അരികിലില്ലയോ
നിന്‍ അധരങ്ങള്‍ രാഗപ്പൂമ്പൊടി പകര്‍ന്നുവോ


കുളിര്‍ നെറ്റി വിയര്‍പ്പാല്‍ നനഞ്ഞതെന്തേ 

നിന്‍ മിഴികളിലെന്‍ മുഖം തുളുമ്പിയെന്നോ..

നിദ്രയില്‍ നിന്നരികില്‍ ഞാനണഞ്ഞതില്ലയോ
നിന്‍ മാനസകിനാക്കള്‍ ശ്രുതിമീട്ടി പാടിയെന്നോ

നിന്‍ നേര്‍ത്ത വിരലുകളാല്‍ തംബുരു മീട്ടവേ
എന്‍ പ്രണയവീചിയില്‍ നീയലിഞ്ഞോ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...