Sunday, February 2, 2014

ഓര്മ്മകള്‍ നിറയുകയാണ്

നിറഞ്ഞും കവിഞ്ഞും തകിടം മറിഞ്ഞും
മറയുന്ന ശബ്ദഘോഷങ്ങളില്‍
തീഷ്ണമായ കണ്ണീര്‍ പുഴയിലേക്ക്
വേരറ്റു പോയ ഇന്നലെകളിലേക്ക്
പളുങ്കു പോലെ കനം വച്ച മഴത്തുള്ളികളെ
ഏകാന്തമായ വാക്കുകകളില്‍ കാത്തു വച്ച്
ശിഥിലമായ നിഗൂഢതകളിലേക്ക്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

ഏതോ ഗ്രീഷ്മസഞ്ചാരപഥത്തില്‍
വെയിലും നിലാവും ഇണ ചേരും സന്ധ്യയില്‍
പ്രണയത്തിന്‍ മേല്‍ക്കൂരയിലെവിടെയോ
ഇളം തെന്നല്‍ ലാളിച്ച തളിരിലകളില്‍
ദൂരബോധത്തിന്‍ അല്പായുസ്സറിയാതെ
ഹിമകണങ്ങള്‍ ഇണചേരുകയാണ്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

മറവിയുടെ തീമറയ്ക്കുള്ളില്‍ നിന്നും
തിരസ്ക്കരണത്തിന്റെ പാതയില്‍
ഒറ്റപ്പെട്ടു നില്ക്കുന്ന നിമിഷയാനത്തില്‍
കറുത്ത വ്യാളി കരങ്ങള്‍ കോര്‍ക്കാതെ
വീണ്ടും തളിര്ക്കുന്നു നീയേകിയ
പ്രണയ ശകലങ്ങളിലായിരം
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ വിടരുകയാണ് ..

കാറ്റിന്റെ ശബ്ദ പെരുംതുടി താളത്തില്‍
ഗന്ധങ്ങളുടെ ഉമിനീരു വറ്റിയതറിയാതെ
ഇരുളിന്റെ നെറുകയില്‍ മുഖമൊളിപ്പിച്ച്
മൌനത്തിന്‍ ഇരുമ്പഴിക്കുള്ളില്‍
ചിന്തകള്‍ ദയാവധം കാതോര്ത്ത നാളില്‍
അറിയുന്നു പിന്നെയും പിന്നെയും
ഞെട്ടടര്ന്നു പതിക്കുന്നു
വീണ്ടുമീ പാവം ഇളം മഞ്ഞ ജമന്തിപ്പൂക്കള്‍
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ...

ബാക്കിയാവുന്നു ഞാനും.....

മൌനം തണല്‍ വിരിക്കുമീ
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി
നില്‍ക്കുവതാരാണ്...
ഇമ ചിമ്മാതെയെന്‍
മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും
ബാക്കിയാവുന്നു ഞാനും.....

മൌനം..

എങ്കിലും തൂവാലകള്‍
കണ്ണീരില്‍ കുതിര്‍ന്നീല്ല
മിഴികളിലശ്രുക്കള്‍
തുളുമ്പീ നിന്നീല്ല
ഉല്‍ക്കടദുഃഖത്തിന്‍
സംഗീതമല്ലോ മൌനം..

പൂമരച്ചില്ലയില്‍..

മഴപ്പിറാവുകള്‍ കൂടൊരുക്കുന്ന
പൂമരച്ചില്ലയില്‍ നിന്നും
കൊഴിയുന്ന തൂവലുകളില്‍
ഒരെണ്ണം നീ കരുതുക..
മറവിയുടെ ആഴങ്ങളില്‍
നിന്നും നീ കണ്ടെടുക്കുന്ന
ആദ്യ മുഖം
ഇനി എന്റെതാവട്ടെ...

Tuesday, January 7, 2014

എനിക്ക് പ്രണയമാണ്....

എനിക്ക്
പ്രണയമാണ്..

ഒറ്റ ചുംബനം കൊണ്ട്
ചുട്ടു പൊള്ളിക്കുന്ന
സൂര്യനോട് ...

മഴ കുളിരാല്‍
കെട്ടി പുണരുന്ന
കരിമേഘങ്ങളോട് ...

ഒരു നിലാത്തുണ്ടിനാല്‍
നൃത്തം വയ്ക്കുന്ന
നിഴലനക്കങ്ങളോട് ...

വാചാലതയെ ഭേദിക്കുന്ന
മൌനത്തെ പെറ്റിടുന്ന
ഓര്മ്മകളോട് ...

എനിക്ക് എനിക്ക്
പ്രണയമാണ്....

പകലോര്മ്മ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ 

മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ 

എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

പടിയിറങ്ങിയ നോവുണ്ട്..

ഉത്തരങ്ങള്‍ ബാക്കി വച്ച്
പടിയിറങ്ങിയ ഒരു നോവുണ്ട്
വെയില്‍പക്ഷി തിന്ന ഒറ്റച്ചില്ലയുടെ
ഉള്ളിന്റെയുള്ളിലെ പിടച്ചിലില്‍

ഉരുകിത്തീരുന്ന പ്രാണനിലൊരു
തിരി അണയാതെ കത്തുന്നുണ്ട്
കാറ്റായും കുളിരായും നിലാവായും
നീയെന്നെ ചുറ്റി പുണരുമ്പോള്‍

ഭ്രാന്തമായ ജല്പനങ്ങള്‍ക്കപ്പുറം
മിഴികള്‍ തേടുന്ന തീരങ്ങളില്‍
ഇലകള്‍ പൊഴിച്ച വേനലിന്റെ
കാണാ കനവിന്റെ തിരകളുണ്ട്.

കിനാവിനെ കണ്ടെടുക്കട്ടെ...

നിന്റെ മിഴികളിലെ 
ഓളങ്ങൾ
എനിയ്ക്കു തരൂ, 

ഞാനെന്റെ
കിനാവിനെ 

കണ്ടെടുക്കട്ടെ...

പിന്‍വഴികള്‍....

ഓര്മ്മകള്ക്ക് 
പിന്‍വഴികള്‍ ധാരാളം ഉണ്ട് ..
രാത്രിയുടെ നിശ്ശബ്ദതയിൽ
കൈപിടിച്ച് നടത്തുന്ന
നിഴല്‍ചിത്രങ്ങളായ് ..
കിനാത്തീരത്ത് 

ഇരുളില്‍ വിടരുന്ന
നിശാഗന്ധിയായ്..
മഴയോര്മ്മയില്‍ 

ജീവിച്ചു മരിച്ച 
മഴ ശലഭമായ്...
ഓര്മ്മകള്ക്ക്

പിന്‍വഴികൽ
ധാരാളം ഉണ്ട് ..

പ്രണയം

നിന്റെ 
വാചാലത പെറ്റിട്ട
മൌനത്തിലാണ്.
ഞാനെന്റെ 

പ്രണയം
കണ്ടെടുത്തത് .....

സായന്തന കാറ്റ് .

മുറിയാകെ 
അലങ്കോലമായിരിക്കുന്നു..
എത്ര തവണ വിലക്കിയിട്ടും ,
ആരോ ചുമരുകളില്‍ 

അവ്യക്ത ചിത്രങ്ങള്‍ കോറിയിടുകയാണ്
തെളിയാതെ വരച്ചും 

പകുതി വരയില്‍ നിര്ത്തിയും
ചില നിമിഷങ്ങളുടെ വരകള്‍ 

മാറാല പോലെ 
കെട്ട് പിണഞ്ഞു കിടക്കുകയാണ്
ഓര്മ്മകളുടെ താഴിട്ടു പൂട്ടിയ 

ചിത്രപൂട്ടുകള്‍ കുത്തി തുറന്ന് 
മൌനങള്‍  പകച്ച കണ്ണുമായി 
നാല് ചുമരുകള്‍ക്കുള്ളില്‍ ഓടി നടക്കയാണ്..
പാതി ചാരിയ വാതില്‍ പടിമേല്‍ 

കാത്തിരിക്കുന്നു സായന്തന കാറ്റ് .

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...