Tuesday, April 20, 2010

ഇവൾ നന്ദിനിക്കുട്ടി.....

നേരം സന്ധ്യ മയങ്ങി തുടങ്ങീയിരിക്കുന്നു...ഇന്നും താന്‍ വൈകിയോ...?
എത്ര ശ്രമിച്ചിട്ടും കാലുകള്‍ക്ക് വേഗത കിട്ടുന്നില്ല......ഇനി വേണം നാളത്തേക്കുള്ള പച്ചക്കറികള്‍ വാങ്ങേണ്ടത്...പെട്ടെന്ന് മനസ്സു ബാഗില്‍ കിടക്കുന്ന ചെറിയ പേഴ്സിലേക്ക് പായിച്ചു...അതിനും കൂടി ഉണ്ടാവണം ഇനി ചില്ലറകള്‍ ബാക്കി...ചെലവുകള്‍ അനുദിനം കൂടി കൂടി വരികയാണ്..ഒപ്പം തന്റെ ദീര്‍ഘനിശ്വാസങ്ങളും....


‘’ഇപ്പോഴാണോ കുട്ടിയേ ജോലി കഴിഞ്ഞു മടങ്ങുന്നത്’‘ ചോദ്യം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് ..
താന്‍ കടയ്ക്കു മുന്നില്‍ എത്തിയിരിക്കുന്നു..അടുത്ത വീട്ടിലെ രാമേട്ടനാണ്....രാമട്ടേനോട് ലേശം ദേഷ്യം മനസ്സില്‍ തോന്നിയോ..എന്തെല്ലാമാണ് അറിയേണ്ടത്...അന്യരുടെ ജീവിതത്തിലെക്ക് ഉള്ള എത്തി നോട്ടം ചിലര്‍ക്ക് ഒരു ഹോബി തന്നെയാന്..അല്ലെങ്കില്‍ എന്തിനു ദേഷ്യപ്പെടണം...ശരിയല്ലേ വെളുക്കുമ്പോള്‍ പുറപ്പെടുന്നതാണു താന്‍.. കൂടെ ജോലി ചെയ്യുന്നവരെല്ലാം ഇപ്പോള്‍ വിളക്കു കൊളുത്തി നാമം ജപിക്കുന്നുണ്ടാകും.. ടിവിക്കു മുന്നിലിരുന്ന് സീരിയല്‍ കാണുന്നുണ്ടാകും...മക്കളോടൊപ്പം ഇരുന്ന് പഠിപ്പിക്കുന്നുണ്ടാവാം...
താന്‍ മാത്രം...തനിക്കു മാത്രം ....എന്തിനു വേണ്ടിയാണീ കഷ്ടപ്പാട്!


മുറ്റത്തെ മാവില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികളുടെ കലപില ശബ്ദമാണു എന്നും തന്നെ വിളിച്ചുണര്‍ത്തുന്നത്.എന്താവാം അവ ഇത്ര രാവിലെ പറയുന്നത്..? അവയും ആ ദിവസം കഴിച്ചു കൂട്ടുന്നതിന്റെ ആവലാതികള്‍ പറയുന്നതാവാം ...മിക്കവാറും പ്രാതല്‍ ഉണ്ടാക്കി കഴിയുമ്പോഴാവും അമ്പലനടയില്‍ നിന്നും സുപ്രഭാതം കേട്ടു തുടങ്ങുക.പിന്നെ പെട്ടെന്നു തന്നെ ചോറും കറികളും വച്ചുണ്ടാക്കുന്ന തിരക്കിലായി..അമ്മയ്ക്ക് വയ്യാകയായതില്‍ പിന്നെ ഒക്കെ തയ്യാറാക്കി വച്ചിട്ടേ പോകാറുള്ളൂ.അടുക്കളയിലെ ജീവിതത്തിനിടയില്‍ സമയമറിയിക്കാനായി കൂട്ടിനെത്തുക എഫ് എം സ്റ്റേഷനാണ്...അതിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങളിലൂടെ മനസ്സ് എല്ലാ അമ്പലനടയിലും എത്തി പ്രദക്ഷിണം വയ്ക്കും..ഒറ്റയ്ക്കു നിന്ന് ജോലി ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അറിയാതെ എഫ് എമിനും, മിക്സിയ്ക്കും, ഗ്യാസ് സ്റ്റവിനും ഒക്കെ നന്ദി പറയാറുണ്ട്..കാരണം ,ആ ഏകാന്തതയില്‍ തനിക്കു കൂട്ടുകാര്‍ അവര്‍ മാത്രമാണല്ലോ......


ജോലിയൊക്കെ ഒതുക്കി ഓടി ചെന്നു കുളിച്ച് ഒരുങ്ങിയിറങ്ങുമ്പോഴേക്ക് സമയം ആറു മണി കഴിഞ്ഞിട്ടുണ്ടാകും..പിന്നെ,ഒരോട്ടം തന്നെയാണു ട്യൂട്ടോറിയലിലേക്ക്...
കൃത്യം 6.30 നു തന്നെ ക്ലാസ്സുകള്‍ തുടങ്ങീയിരിക്കണമെന്നതാണ് അവിടെ നിയമം...
ഇതു വരെ താന്‍ വൈകീയിട്ടുമില്ല...അവിടുന്നു പിന്നെ സ്കൂളിലെത്താന്‍ മറ്റൊരോട്ടം......


അമ്മയെ കാണാന്‍ വന്ന മാലിനിയേട്ടത്തി മക്കളുടെ പഠിത്തത്തിനെ കുറിച്ച് വിഷമം പറയുകയും വൈകുന്നേരങ്ങളില്‍ കുറച്ചു നേരം കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നന്ദിനിയ്ക്ക് സമയം ഉണ്ടാകുമോ എന്നു കൂടി ചോദിച്ചപ്പോള്‍ ..ആ ജോലിയും സ്വമനസ്സാലെ ഏറ്റെടുക്കയായിരുന്നില്ലേ താന്‍..അപ്പോഴും തന്റെ ബദ്ധപ്പാടിനെ കുറിച്ച് ചിന്തിച്ചില്ല..വീട്ടിന്റെ വാടക, മാളുവിന്റെ പഠിത്തം, ഇതിനൊക്കെ താന്‍ ഇത്തിരി കഷ്ടപ്പെട്ടേ മതിയാകൂ...എന്നേ ചിന്തിച്ചുള്ളൂ...അല്ലെങ്കിലും ...വെറുതെയിരിക്കുമ്പോള്‍ ഓര്‍ക്കാന്‍ നല്ല ഓര്‍മ്മകള്‍ ഇല്ലാത്തതു കൊണ്ടാവാം എപ്പോഴും തിരക്കുകളില്‍പ്പെട്ട് ഓടി നടക്കാനാണിഷ്ടം മനസ്സിനുണ്ടാകുന്നത്..


എങ്കിലും,വിധിയുടെ വിളയാട്ടത്തെപ്പറ്റി ഈയിടെയായി പലപ്പോഴും ഓര്‍ത്തു പോകുന്നു...
വായനയ്ക്കും നൃത്തത്തിനും സംഗീതത്തിനും മാത്രം ഏറെ പ്രാധാന്യം കൊടുത്തിരുന്ന താന്‍,ഒരിക്കലും ഒരു അദ്ധ്യാപിക ആകുമെന്നു പ്രതീക്ഷിച്ചിരുന്നുവോ.. പരീക്ഷ എത്തുമ്പോള്‍ മാത്രം പഠിക്കുന്ന ആളായിരുന്ന താന്‍.. കലാലയത്തില്‍ എത്തിയപ്പോഴും പഠിത്തത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് നൃത്തത്തിനു തന്നെയായിരുന്നില്ലേ.. സമ്മാനങ്ങള്‍ വാങ്ങി കൂട്ടുക എന്നതും കൂട്ടുകാരികളുമായി തമാശയും പൊട്ടിച്ചിരികളുമായി കഴിയുക എന്നതു മാത്രമായിരുന്നു അന്നത്തെ ഹരം...


വീട്ടിലെത്തിയാല്‍ എന്നും തനിച്ചായിരുന്നു..വായനയുടെ ലോകത്തിലും ഇഷ്ടഗാനങ്ങള്‍ കേട്ടും വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ തോല്പിക്കാന്‍ ആയിരുന്നു ഇഷ്ടം..


പക്ഷേ, ആഞ്ഞടിച്ച കൊടുംകാറ്റില്‍ അകപ്പെട്ടതു പോലെ ജീവിതം പെട്ടെന്നു മാറിമറിയുകായിരുന്നു.ഒരു കൊച്ചു താലി ചരടില്‍ നിന്നും ശകാരവും പ്രഹരവും വേദനയും ഏറ്റു വാങ്ങിയ നാളുകള്‍.പലപ്പോഴും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ ബലിഷ്ടകരങ്ങള്‍ കഴുത്തില്‍ മുറുകുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനായി താന്‍ പിടഞ്ഞിട്ടുണ്ട്.രണ്ടു മൂന്നു ദിനങ്ങള്‍ മരണവുമായി മല്ലിട്ടപ്പോള്‍ ...കിട്ടിയതാണു വീണ്ടുമീ പുനര്‍ജന്മം....
ഒടുവില്‍..എല്ലാ ബന്ധങ്ങളില്‍ നിന്നും മോചനം നേടിയപ്പോള്‍ മനസ്സു കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു തുടര്‍പഠനം..എന്തിനായിരുന്നു .. ഒരിറ്റു ശ്വാസത്തിനായി താന്‍ അന്ന് കാത്തു കിടന്നത്...
വീണ്ടും ഈ ഭൂമിയില്‍ ശ്വസിച്ചു മരിക്കുന്നതിനോ...?


‘’എന്താ നന്ദിനിക്കുട്ടി..ഇന്നു ഒരുപാടു വൈകിയല്ലോ നീ‘’..അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തകളുടെ മാറാലയില്‍ നിന്നും മനസ്സു ഉണര്‍ന്നത്......ഓ...വീടെത്തിയിരിക്കുന്നു...
സന്ധ്യാദീപത്തിനു മുന്നില്‍ ഒരു നിമിഷം കണ്ണടച്ച് അകത്തേക്ക് കടന്നു......
മറ്റൊരു പകലിനായി....

6 comments:

തേന്മൊഴി said...

nalla pakalukal thediyethaathirikilla nandhinikuttee....pratheeksha kaividaathirikkuka....cngts....

Minu Prem said...

thanks thenmozhi...

ശ്രീ said...

കൊള്ളാം

Thooval.. said...

tilachu mariyunna vibinna bavanakal ...(jeevitha)

ഓലപാമ്പ് said...

kollaam...

bkcvenu said...

പെയ്തൊഴിഞ്ഞ മഴചാറ്റ്ലിന്റെ കുളിര് പോലെ ആകണം മനസ് ,അക്ഷരങ്ങള്‍ എപ്പോഴും അഗ്നിയാണ് ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...